Thursday, February 17, 2011

ആദരാജ്ഞലികള്‍

ഇന്നത്തെ അപകടം ഒഴിവാക്കാന്‍ പറ്റുന്ന ഒരൊറ്റ ആളേ ഉണ്ടായിരുന്നുള്ളൂ-ആ വാനിന്റെ ഡ്രൈവര്‍. എട്ട് പത്ത് പിഞ്ച്
കുഞ്ഞുങ്ങളാണ് ഞാനോടിക്കുന്ന വണ്ടിയില്‍ ഇരിക്കുന്നതെന്നും അവരുടെ ജീവന്‍ മുഴുവനും എന്റെ കൈയ്യിലാണ് എന്നും അയാല്‍
ഓരോ മിനിറ്റിലും ചിന്തിച്ചിരുന്നെങ്കില്‍ മാത്രമേ ആ അപകടം ഒഴിവാകുമായിരുന്നുള്ളൂ. എന്ത് ജോലിയാണ് ചെയ്യുന്നതെങ്കിലും
അത് എന്തിനാണ് ചെയ്യുന്നതെന്നോ അതിന്റെ ഉത്തരവാദിത്തം എത്രത്തോളമുണ്ടെന്നോ മനസ്സിലാക്കാന്‍ ശ്രമിക്കാതെ ഏത് ജോലി
ചെയ്താലും അവസാനം ഇങ്ങിനെയൊക്കെ പറ്റും. അംബാനിയോ ടാറ്റായോ ആയാല്‍ മാത്രമേ ജീവിതത്തില്‍ വിജയിക്കൂ എന്ന്
കരുതുന്നവര്‍ ഒന്നോര്‍ക്കുക- പത്ത് പന്ത്രണ്ട് കുട്ടികളെ സുരക്ഷിതമായി രാവിലെ സ്കൂളിലും വൈകുന്നേരം വീട്ടിലും എത്തിക്കുന്ന
ജോലിക്കുള്ള മഹത്വത്തില്‍ കൂടുതലൊന്നും ബാറ് നടത്തുന്നതിലോ റിയല്‍ എസ്റ്റേറ്റില്‍ കാശുണ്ടാക്കുന്നതിലോ ഇല്ല. എല്ലാ ട്രാഫിക്
ബ്ലോക്കിനകത്തുകൂടിയും വെട്ടിച്ച് വെട്ടിച്ച് നമ്മളെ സുരക്ഷിതമായി എത്തേണ്ടിടത്ത് എത്തിക്കുന്ന ഓട്ടോ ഡ്രൈവറോട് അയാള്‍
ഒന്നോ രണ്ടോ അഞ്ചോ രൂപ കൂടുതല്‍ ചോദിക്കുമ്പോള്‍ അന്യായമാണെങ്കില്‍ തീര്‍ച്ചയായും പ്രതികരിക്കണം-പക്ഷേ മാന്യമായ
ഒരു ജോലി ഉത്തരവാദിത്തത്തോടെ ചെയ്ത ഒരാളാണ് അയാള്‍ എന്ന ബഹുമാനം അയാളോട് എപ്പോഴുമുണ്ടായിരിക്കണം.

തന്റെ ജോലിയുടെ ഉത്തരവാദിത്തവും മഹത്വവും ആ വാന്‍ ഡ്രൈവര്‍ ഓര്‍ത്തിരുന്നെങ്കില്‍ അയാള്‍ ഓവര്‍ സ്പീഡില്‍ വണ്ടി ഓടിക്കില്ലായിരുന്നു. വേറേ ആര്‍ക്കും ആ അപകടം ഒഴിവാക്കാന്‍ പറ്റുകയുമില്ലായിരുന്നു. ഇനിയുള്ള ഡ്രൈവര്‍‌മാരെങ്കിലും ഇതൊന്നോര്‍ത്തെങ്കില്‍...

Labels: , , ,

Monday, February 14, 2011

ലിത് ലെവര് തന്നീ



കേപ്പീസ്സീസ്സീയുടെ കേരള വികസന കോണ്‍‌ഗ്രസ്സില്‍ നാനോടെക്‍നോളജിയുടെ സാധ്യതകളെക്കുറിച്ച് ഡോക്ടര്‍മാരായ അരുണ്‍ കുമാറും അജിത് കുമാറും പ്രബദ്ധങ്ങള്‍ അവതരിപ്പിച്ചു എന്ന് ഇന്നത്തെ മാതൃഭൂമിയില്‍ വായിച്ചപ്പോള്‍ നമ്മുടെ പഴയ അണ്ണന്മാര്‍ തന്നെയോ ഇതെന്നൊരാശങ്ക. അവരെപ്പറ്റി യേറ്റുയിസഡ് ഇവിടെ.

എന്തായാലും കേപ്പീസീസീയുടെ ടൈം ബെസ്റ്റ് ടൈം. ഇപ്പോള്‍ ഉള്ളതൊന്നും പോരാഞ്ഞ് ഈ അണ്ണന്മാരെയും കൂടെ വിളിച്ച് സെമിനാറിച്ചിരിക്കുന്നു. കേരളം വികസിക്കേണ്ടത് ഇവരില്‍‌ക്കൂടിയാണെന്ന് (ഇതവര്‍ തന്നെയെങ്കില്‍) കേപ്പീസീസീക്ക് ബോധിച്ചെങ്കില്‍ നമുക്കും കുറച്ച് തീരുമാനങ്ങളൊക്കെയെടുക്കാമായിരുന്നു.

Labels: , , ,

Wednesday, August 25, 2010

ഇന്നത്തെ...

...ഹിപ്പോക്രിസി

ട്രാഫിക് ബ്ലോക്കുകള്‍ക്കെല്ലാം ഇടയിലൂടെ വളഞ്ഞും തിരിഞ്ഞും ഊളിയിട്ടും നിര്‍ത്തിയും ചവിട്ടിയും തിരിച്ചും ഒടിച്ചുമെല്ലാം വണ്ടിയോടിച്ച് ഒരുവിധത്തില്‍ നമ്മളെ ഹോട്ടലിനു മുന്‍പില്‍ സമയത്തിനുതന്നെ എത്തിച്ചുതരുന്ന ഓട്ടോക്കാരന്‍ രണ്ടുരൂപാ കൂടുതല്‍ ചോദിക്കുമ്പോള്‍ വാടാ പോടാ വിളിയായി, വിളിയെ വെല്ലുന്ന വെല്ലുവിളിയായി നിന്നെപ്പിന്നെ കണ്ടോളാമായ കണ്ട്രോളുപോയി മീറ്റര്‍ ചാര്‍ജ്ജില്‍ നിന്ന് ഒരഞ്ചുപൈസാ കൂടുതല്‍ കൊടുക്കാതെ വിജയശ്രീലാളിതനായി ഹോട്ടലില്‍ ചെന്ന് മൂക്കുമുട്ടെ കഴിച്ചിട്ട് ഒരു ചമ്മലും കൂടാതെ വെയിറ്റര്‍ക്ക് ഇരുപത് രൂപാ ടിപ്പ് കൊടുക്കുന്നതാണ് ഹിപ്പോക്രസി.

ഞാനും ഹിപ്പോക്രിറ്റായി. ഹിപ്പോക്രിസ് ഗോപാലകൃഷ്ണന്‍

...വാക്ക്

സ്ത്രീലമ്പടനും സര്‍വ്വോപരി പെണ്‍‌കോന്തനുമായ സീനിയര്‍ മാനേജറിനെ ഇന്നുമുതല്‍ “സ്ത്രീനിയര്‍ മാനേജര്‍” എന്നുവിളിക്കാം.

എനിക്കതിനുള്ള പ്രായമായില്ല :)

...സംശയം

ടി.വി. സുന്ദരം അയ്യങ്കാറെന്തിനാ കാറും ലോറീം ബൈക്കുമെല്ലാം വില്‍‌ക്കുന്നത്?

...സന്തോഷം

അഭിമുഖമെന്ന കല തനിക്കൊട്ടും പറ്റില്ലാ എന്ന് പലപ്രാവശ്യം തെളിയിച്ചിട്ടും അഭിമുഖിച്ചുകൊണ്ടിരിക്കുന്ന ശ്രീകണ്ഠന്‍ നായര്‍ പൃഥ്വിരാജിനോട്:

“പൃഥ്വി ഹൈടെക്കാണോ?”

പൃഥ്വിരാജ്: “എന്നുവെച്ചാല്‍?”

ശ്രീകണ്ഠം: “അതായത് പൃഥ്വി ഹൈട്ടെക്കാണോയെന്ന്? ഈബേ, ട്വിറ്റര്‍ ഇതൊക്കെ യൂസ് ചെയ്യുന്നുണ്ടോ?”

പൃഥ്വിരാജ്: “ഈബേയും ട്വിറ്ററുമൊക്കെ ഹൈട്ടെക്കാണെന്നാണോ കരുതിയത്... അതൊക്കെ വെറും ബേസിക്ക്...“

കൂറുള്ള കൈമറമാന്‍ കൈമറ പൃഥ്വിയില്‍ തന്നെ ഫോക്കസ് ചെയ്തു.

ഒരുത്തനെയും ഒരുകാര്യം പോലും മുഴുമിപ്പിക്കാന്‍ അനുവദിക്കാത്ത ശ്രീകണ്ഠം അത് പൃഥ്വിരാജിനോടും പയറ്റി. പക്ഷേ കക്ഷി കൂളായി തനിക്ക് പറയാനുള്ളതൊക്കെ മുഴുവനും പറഞ്ഞു. ശ്രീകണ്ഠം ഇടയ്ക്ക് കയറി അടുത്ത ടോപ്പിക്കിടുമ്പോളൊക്കെ പൃഥ്വി കൂളായി “ ഞാനൊന്ന് പറഞ്ഞ് തീര്‍ന്നോട്ടേ”, “അതാണ് ഞാന്‍ പറഞ്ഞ് വന്നത്” എന്നൊക്കെ പറഞ്ഞ് പറയാനുള്ളതൊക്കെ പറഞ്ഞു.

ശ്രീകണ്ഠം എന്നെങ്കിലും നല്ലൊരു കേള്‍‌വിക്കാരനാവുമെന്ന് പ്രതീക്ഷിക്കാം.

...ആകുലത

ബസ്സ് മിസ്സായോ?

...തീരുമാനം

എന്ത് പ്രകോപനമുണ്ടായാലും മനുഷ്യരോടെല്ലാം ശാന്തമായി പ്രതികരിക്കാന്‍ പഠിക്കണം. എന്തിനാണണ്ണാ പറഞ്ഞ് തുടങ്ങുമ്പോള്‍ തന്നെ ഞരമ്പുകള്‍ വലിച്ചുമുറുക്കുന്നത്? കൂള്‍ ഡൌണ്‍‌ലോഡ്‍... കൂള്‍ ഡൌണ്‍ലോഡ്

...തലക്കെട്ട്

സ്തുതിപാഠകരെയും വിമര്‍ശകരെയും ഒരുപോലെ നാണം കെടുത്തിക്കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം തങ്ങളുടെ ജൈത്രയാത്ര തുടരുന്നു.

...ചിന്താവിഷയം

“ക്ലച്ച് പിടിക്കുന്നില്ലല്ലോ...”

Labels: , , ,

Tuesday, May 25, 2010

ശാസ്ത്രീയാവലോസുണ്ട

എന്റെ ഈ പോസ്റ്റിന് ശ്രീ ഉമേഷിന്റെ മറുപടി വായിച്ചുതുടങ്ങിയപ്പോള്‍ ആദ്യം എനിക്കും വലിയ നിരാശ തോന്നി- എന്റെ പോസ്റ്റിനെപ്പറ്റി. ആ പോസ്റ്റ് ആകപ്പാടെ ഡിലീറ്റിയാലോ എന്നുപോലും തോന്നി. പക്ഷേ പയ്യെപ്പയ്യെ കമന്റ് വായിച്ചുവായിച്ചു വന്നപ്പോളുണ്ടായ സന്തോഷമിണ്ടല്‍ വഹഃ മിണ്ടാതിരിക്കാനേ പറ്റുന്നില്ല. എന്റെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്ക് ഉദാഹരണമായി ചൂണ്ടിക്കാണിക്കാന്‍ അതിനു കീഴില്‍ തന്നെ നല്ല ഒന്നാന്തരം കമന്റ്. ഭക്ഷണപ്രിയന്‍ ചാടിവീണില്ലായിരുന്നെങ്കില്‍ ഒന്നാമതായിത്തന്നെ ആ കമന്റ് കിടുന്നുകൊള്ളുമായിരുന്നു. ഭക്ഷണപ്രിയാ... ദുഷ്ട്

ഇനി സമയം കളയാതെ നമുക്ക് ശ്രീ ഉമേഷിന്റെ മറുപടി ശാസ്ത്രീയമായി വിശകലിച്ച് അത് എത്രമാത്രം അശാസ്ത്രീയമായ ഒരു മറുപടിയാണെന്ന് നോക്കാം.

അശാസ്ത്രീയത നമ്പ്ര് ഒന്ന്

എന്റെ പോസ്റ്റിന്റെ അവസാനമായി ഞാന്‍ ഒരു സര്‍‌മറി കൊടുത്തിരുന്നു. അതില്‍ ഇങ്ങിനെയെഴുതി:

“ഇനി ശ്രീ ഉമേഷ് ഗുരുകുലത്തിനുവേണ്ടി ഈ പോസ്റ്റില്‍ ഇത്രയും കൈയ്യിട്ടലച്ചിതിന്റെ സംഗ്രഹം താഴെ കൊടുക്കുന്നു. ഞാന്‍ പച്ചമലയാളത്തില്‍ പച്ചയായിട്ടെഴുതിയ പല പോസ്റ്റുകളും ഞാന്‍ ഒരിക്കലും ഉദ്ദേശിക്കാത്ത രീതിയിലാണ് അദ്ദേഹം വ്യാഖ്യാനിക്കുന്നത്....”

അതായത് ഞാന്‍ പറഞ്ഞത് ശ്രീ ഉമേഷിനുവേണ്ടി ആ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളുടെ ഒരു സംഗ്രഹം പോയിന്റിട്ട് പോയിന്റിട്ട് ഞാന്‍ കൊടുക്കുന്നു. അല്ലാതെ ശ്രീ ഉമേഷിനെതിരെയുള്ള എന്റെ വിമര്‍ശനങ്ങള്‍ ഞാന്‍ പോയിന്റിട്ട് പോയിന്റിട്ട് കൊടുക്കുന്ന എന്നല്ല. അവിടെ കൊടുത്തിരുന്ന ആറ് പോയിന്റുകളും ശ്രീ ഉമേഷിനെപ്പറ്റിയുള്ള ആറ് വിമര്‍ശനങ്ങളല്ലായിരുന്നു, പോസ്റ്റിന്റെ മൊത്തം സമ്മറിയായിരുന്നു. അത് ശ്രീ ഉമേഷിനുവേണ്ടിയായിരുന്നു എന്നതായിരുന്നു അതിന്റെ ഒരു വൈരുധ്യവും. ഇനി സമ്മറിയല്ല, പോസ്റ്റാണ് ഉദ്ദേശിച്ചതെങ്കില്‍ ആ പോസ്റ്റ് മൊത്തവും ശ്രീ ഉമേഷിനെ ടാര്‍ഗറ്റ് ചെയ്തുകൊണ്ടുള്ളതല്ലായിരുന്നു

പക്ഷേ ശ്രീ ഉമേഷ് മനസ്സിലാക്കിയതെന്താണ്? അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍

“ഇനി, എന്നെപ്പറ്റി ഉന്നയിച്ച വിമർശനങ്ങൾക്കു മറുപടി:“

ബെസ്റ്റ്. ഞാന്‍ ആധുനികശാസ്ത്രച്ചാവേറുകളെ ആകപ്പാടെയാണ് അവിടെയുദ്ദേശിച്ചത്. അവരില്‍ ചിലര്‍ സംസ്കൃതം വ്യാഖ്യാനിക്കുന്നവരാണ്, ചിലര്‍ ആനുകാലിക സംഭവങ്ങളില്‍ അഭിപ്രായം പറയുന്നവരാണ്. ചിലര്‍ പാര്‍ലമെന്റ് ആക്രമണത്തെപ്പറ്റിയുള്ള സിദ്ധാന്തങ്ങള്‍ കണ്ണടച്ചുവിശ്വസിക്കുന്നവരാണ്. അല്ലാതെ ആ പോസ്റ്റ് മൊത്തം ശ്രീ ഉമേഷിനെപ്പറ്റി മാത്രമുള്ള വിമര്‍ശനമാണെന്ന് അദ്ദേഹം മനസ്സിലാക്കിയതിന്റെ ശാസ്ത്രീയത അദ്ദേഹത്തിനുപോലുമറിയുമോ എന്ന് അദ്ദേഹം പറഞ്ഞാല്‍ പോലും എനിക്ക് മനസ്സിലാവുമോ എന്നാണ് സംശയം. ഇതുതന്നെയാണ് ഞാന്‍ എന്റെ പോസ്റ്റില്‍ ഉടനീളം പറഞ്ഞത്. റഫര്‍ ചെയ്ത് അവിടത്തെപ്പോലെ ഇവിടെയുമുണ്ടോ എന്നൊക്കെ നോക്കി ശാസ്ത്രീയിക്കുന്ന ഈ അണ്ണന്മാര്‍ ആനുകാലിക സംഭവങ്ങളിലും ഇത്തരം കാര്യങ്ങളിലുമൊക്കെ പ്രതികരിക്കേണ്ടിവരുമ്പോള്‍ എത്രമാത്രം അശാസ്ത്രീയമാണ് അവരുടെ പ്രതികരണരീതി എന്നതിന്റെ ഉത്തമോദാഹരാണമാണ് അദ്ദേഹത്തിന്റെ ഈ അനുമാനം. തുടക്കം തന്നെ അശാസ്ത്രീയം.

ഇനി അദ്ദേഹത്തിന് മനസ്സിലാക്കാന്‍ ഞാന്‍ ഒന്നുകൂടി പറയാം. ആ പോയിന്റുകളോ ആ പോസ്റ്റ് മൊത്തമോ അദ്ദേഹത്തിനെതിരെ മാത്രമുള്ള വിമര്‍ശനമല്ലായിരുന്നു. അദ്ദേഹത്തെ ഞാന്‍ മനസ്സില്‍ കണ്ടത്, ഞാന്‍ എന്തെഴുതിയാലും അത് നേരാംവണ്ണം മനസ്സിലാക്കാതെ അദ്ദേഹത്തിന്റെ മാത്രമായ പേറ്റന്‍ഡ് രീതിയില്‍ കാര്യങ്ങള്‍ മനസ്സിലാക്കിയിട്ട് അദ്ദേഹം തന്നെ അതിനു മറുപടികള്‍ തരുന്ന ഒരു ദേഹമാണല്ലോ അദ്ദേഹം എന്നായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിനായി സമ്മറി കൊടുത്തത്. ആ പോസ്റ്റ് മൊത്തം അദ്ദേഹത്തെ മാത്രം ഉന്നം വെച്ചുള്ളതല്ലായിരുന്നു. എന്നാല്‍ സമ്മറി അദ്ദേഹത്തിനുവേണ്ടി മാത്രമായിരുന്നു താനും. ആ സമ്മറിയുടെ ഉദ്ദേശം അദ്ദേഹം ഇപ്രാവശ്യമെങ്കിലും സംസാരിക്കുകയാണെങ്കില്‍ പോസ്റ്റിന്റെ വിഷയത്തിലൂന്നി (എന്റെ പോസ്റ്റുകളുടെ കാര്യത്തില്‍) സംസാരിക്കട്ടെ എന്നോര്‍ത്തായിരുന്നു. എന്ത് സമ്മറി കൊടുത്താലും ശങ്കേഴ്സ് ശങ്ക ലേശവുമില്ലാതെ തെങ്ങേത്സ് തന്നെ.

“പകരം അങ്ങനെയല്ല, ഇങ്ങനെയാണു് എന്നു് ഇതു വായിക്കുന്നവരെ ധരിപ്പിക്കണം - അതു മാത്രമേ ഉദ്ദേശ്യമുള്ളൂ, അല്ലേ?“ - അത് അദ്ദേഹം എന്നോട് പറഞ്ഞതാണ്. എത്ര സൌകര്യമായി എനിക്കിത് അങ്ങോട്ട് തിരിച്ചുപറയാമെന്ന് നോക്കിക്കേ. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഗുണങ്ങളില്‍ ഒന്നാണിത്. എന്നെപ്പറ്റി പറയുന്ന കാര്യങ്ങള്‍ ഏറ്റവും നന്നായി പലപ്പോഴും അദ്ദേഹത്തിനു തന്നെ യോജിക്കും. അതിന്റെ ശാസ്ത്രം എത്ര ആലോചിച്ചിട്ടും എനിക്കങ്ങ് പിടികിട്ടുന്നില്ല.

അശാസ്ത്രീയത നമ്പ്ര് രണ്ട്.

അദ്ദേഹം രണ്ടാം പോയിന്റായി പറഞ്ഞു:

“വിമർശനം: ഗുജറാത്ത് തുടങ്ങിയ പ്രശ്നങ്ങളെപ്പറ്റി ഞാൻ ശാസ്ത്രീയമായി എഴുതുന്നില്ല...”

ഞാന്‍ ചുമ്മാ വില്ലുകുലച്ച് വില്ലൂന്നി വെല്ലുവിളിക്കുന്നു. ആ പോസ്റ്റില്‍ ഞാന്‍ എവിടെയാണ്, ഗുജറാത്ത് തുടങ്ങിയ പ്രശ്നങ്ങളെപ്പറ്റി ശ്രീ ഉമേഷ് (അതായത് മുകളിലത്തെ ‘ഞാന്‍‘) ശാസ്ത്രീയമായി എഴുതിന്നില്ല എന്ന് പറഞ്ഞത്? അത് ചൂണ്ടിക്കാട്ടിയാല്‍ ഞാന്‍ എന്ത് ചെയ്യുമെന്ന് ചൂണ്ടിക്കാട്ടുമ്പോള്‍ പറയാം. പക്ഷേ ആ പോസ്റ്റില്‍ ഒരിടത്തും ശ്രീ ഉമേഷ് ഗുജറാത്ത് സംഭവത്തെപ്പറ്റി പ്രതികരിക്കാത്തതിനെപ്പറ്റിയോ അതിനെ ശാസ്ത്രീയമായി എഴുതാത്തതിനെയോ വിമര്‍ശിച്ചിട്ടില്ല. ശ്രീ ഉമേഷ് എന്തിനെപ്പറ്റിയൊക്കെ എഴുതണമെന്നത് അദ്ദേഹത്തിന്റെ മാത്രം തീരുമാനമാണ്. അത് അദ്ദേഹത്തിനുമറിയാം, എനിക്കുമറിയാം, മറിയക്കു മറിയാം.

പിന്നെ എന്തുകൊണ്ടാണ് അദ്ദേഹം ഞാന്‍ ഗുജറാത്ത് പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ വിമര്‍ശിച്ചു എന്ന് പറഞ്ഞത്? ആ? എന്തായാലും തികച്ചും അശാസ്ത്രീയമായ ഒരു നിഗമനമായിരുന്നു അത്. ഞാന്‍ അദ്ദേഹത്തെപ്പറ്റി അങ്ങിനെ പറഞ്ഞിട്ടില്ല എന്നറിയാന്‍ ആ പോസ്റ്റ് മൊത്തമായിപ്പോലും വായിക്കേണ്ടതില്ല. അദ്ദേഹം കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന്റെ രീതി നേരത്തേതന്നെ വ്യക്തമായതാണെങ്കിലും ഇപ്പോള്‍ ഒന്നുകൂടി ക്ലിയറായി- എന്റെ കൊഞ്ഞനം കുത്തല്‍ ഇപ്പോള്‍ ഒന്നുകൂടി അദ്ദേഹം വ്യക്തമാക്കിയതിനെക്കാളും ക്ലിയറായി.

ഞാന്‍ പറഞ്ഞത് ആധുനികശാസ്ത്രച്ചാവേറുകളില്‍ ചിലര്‍ ഗുജറാത്ത് സംഭവങ്ങളെപ്പറ്റിയോ ജയകൃഷ്ണന്‍ മാഷിന്റെ വധത്തെപ്പറ്റിയോ ഒക്കെപ്പറയുമ്പോള്‍ അതില്‍ ഒരു ശാസ്ത്രീയതയുമില്ല എന്നാണ്. മുന്‍പ് പറഞ്ഞതുതന്നെ. അതായത് ടെക്സ്റ്റ് ബുക്കിനപ്പുറം പോകുമ്പോള്‍ അവര്‍ ആകപ്പാടെ അശാസ്ത്രീയരാവുന്നു-എന്റെ പോസ്റ്റിന് മറുപടി പറഞ്ഞപ്പോള്‍ ശ്രീ ഉമേഷിന് പറ്റിയതുപോലെ. അല്ലാതെ ശ്രീ ഉമേഷ് അപ്പോള്‍ എന്റെ മനസ്സിലേ ഉണ്ടായിരുന്നില്ല (വേറേ ചിലര്‍ ഉണ്ടായിരുന്നു താനും). എന്നിട്ടും, ഇതെന്നെപ്പറ്റിയാണ്, എന്നെപ്പറ്റി മാത്രമാണ് എന്ന് അദ്ദേഹത്തിനു തോന്നിയെങ്കില്‍ ആധുനിക ശാസ്ത്രസംരക്ഷണച്ചുമതല മൊത്തത്തിലേറ്റെടുത്തിരിക്കുന്ന ഒരു ചാവേറാ‍ണ് താനെന്ന് അദ്ദേഹത്തിന് തോന്നിയിരിക്കണം (എന്റെ ഈ തോന്നലിന് ഒരു ശാസ്ത്രീയതയുമില്ല കേട്ടോ- എനിക്കൊക്കെ എന്തുമാവാമല്ലോ, ദോശമാവൊഴിച്ച്).

ഞാന്‍ അദ്ദേഹത്തെപ്പറ്റി ഉദ്ദേശിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്യാത്ത ഒരു കാര്യം അദ്ദേഹത്തെപ്പറ്റിയാണ് എന്ന് അദ്ദേഹം തന്നെ അങ്ങ് തീരുമാനിച്ചിട്ട് അതിന് അദ്ദേഹം ഒരു മറുപടിയും തന്നിരിക്കുന്നു- ബെസ്റ്റ് ശാസ്ത്രീയത തന്നെ.

അശാസ്ത്രീയത നമ്പ്ര് മൂണ്ട്ര്

ശ്രീ ഉമേഷ് പറയുന്നു:

“വിമർശനം: എന്റെ പോസ്റ്റുകളിലും പീഡീയെഫിലും "ഞാൻ ആർഷഭാരതസംസ്കാരത്തിനു് എതിരല്ല" എന്നു് രണ്ടു പേർ പറഞ്ഞതു ഞാൻ മാനിച്ചില്ല. മറുപടി: അംഗീകരിക്കുന്നു. ഞാൻ എഴുതിയവ വായിക്കുന്നവർക്കു് ഞാൻ പ്രാചീനഭാരതസംസ്കാരത്തിനു് എതിരല്ല എന്നു മനസ്സിലാകും എന്നാണു് എന്റെ വിശ്വാസം. ആ ഡിസ്‌ക്ലെയിമർ വളരെ ബാലിശമാണെന്നു കരുതുന്നു.“

ശ്രീ ഉമേഷിന്റെ ബ്ലോഗ് ജീവിതവും വ്യക്തിജീവിതവും അറിയുന്നവര്‍ മാത്രമല്ല ആ പീഡീയെഫ് വായിക്കുന്നത്. സ്വന്തം ലേഖനത്തില്‍ എന്തൊക്കെ വെയ്ക്കണം, വെയ്ക്കേണ്ട എന്നു തീരുമാനിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. പക്ഷേ ആ ഡിസ്‌കോകൈമള്‍ വെച്ചില്ലെങ്കിലും അദ്ദേഹം പ്രാചീനഭാരതസംസ്കാരത്തിന് എതിരല്ല എന്ന് വായിക്കുന്നവരെല്ലാം കരുതും എന്നത് തികച്ചും ബാലിശമായ, അശാസ്ത്രീയമായ ഒരു ചിന്തയാണ്. അദ്ദേഹം പ്രാചീനഭാരതസംസ്കാരത്തിന് എതിരല്ലാ എങ്കില്‍, അത് വായനക്കാര്‍ അറിയണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടെങ്കില്‍, ആ കൈമള്‍ തീര്‍ച്ചയായും അവിടെ വേണമായിരുന്നു.

അശാസ്ത്രീയത നമ്പ്ര് നാല്‍ക്കാലി.

ശ്രീ ഉമേഷ് പറയുന്നു:

“...2009 ഏപ്രിലിൽ ഞാൻ ഒരു കക്ഷിരാഷ്ട്രീയമുന്നണിയെ അനുകൂലിച്ചു് ഒരു പോസ്റ്റിട്ടതിനു ശേഷമാണല്ലോ ഞാൻ വക്കാരിക്കു അജണ്ടക്കാരനായതു്. അതിനു മുമ്പു് വക്കാരിയും മറ്റുമായിരുന്നല്ലോ എന്റെ സ്ഥിരം കമന്റടിക്കാരും പുകഴ്ത്തുന്നവരും മറ്റും.“

തികച്ചും അശാസ്ത്രീയവും വഴിതെറ്റിക്കുന്നതുമായ ഒരു പ്രസ്താവന. 2009 കാലഘട്ടത്തിലൊക്കെ ഞാന്‍ ബ്ലോഗില്‍ ആള്‍‌മോസ്റ്റ് നിര്‍ജ്ജീവമായി. അതിനുമുന്‍പ്, അതായത് 2005 മുതല്‍ക്കെത്തന്നെ ഞാന്‍ ശ്രീ ഉമേഷിന്റെ പല പോസ്റ്റുകളെയും വിമര്‍ശിക്കുകയും കൂക്കിവിളിയ്ക്കുകയും ചെയ്തിട്ടുണ്ട്. താല്പര്യമുള്ളവര്‍ക്ക് അദ്ദേഹത്തിന്റെ പഴയ പോസ്റ്റുകളിലെ എന്റെ കമന്റുകള്‍ വായിച്ചുനോക്കാം. മാത്രവുമല്ല അദ്ദേഹത്തിന്റെ അജണ്ട 2009 നും വളരെ മുന്‍പ് തന്നെ എനിക്ക് ഏതാണ്ട് എന്റേതായ നിഗമനങ്ങളില്‍ കൂടി മനസ്സിലായിരുന്നു (ഒട്ടും ശാസ്ത്രീയമല്ലാതെ തന്നെ-എനിക്കൊക്കെ എന്തും ആവാമല്ലോ). ഇവിടെത്തന്നെ അദ്ദേഹം പറയുന്നു

-“ജ്യോതിഷം തുടങ്ങിയ അശാസ്ത്രീയതകളെ (എന്റെ അഭിപ്രായം) ഞാൻ വിമർശിക്കാൻ തുടങ്ങിയിട്ടു് ഒരുപാടു കാലമായി. പുഴ.കോമിലെ മകരസംക്രമഫലം - ഒരു വിശകലനം എന്ന പോസ്റ്റ് (അതിൽ വക്കാരി ജ്യോതിഷത്തിനു വേണ്ടി ഘോരഘോരം വാദിക്കുന്നതു കമന്റുകളിൽ കാണാം.“.

കണ്ടോ അപ്പോള്‍ ഞാന്‍ 2009 നു മുന്‍പ് അദ്ദേഹത്തെ പുകഴ്ത്തുക മാത്രമല്ലായിരുന്നു എന്ന് അദ്ദേഹം തന്നെ പറയുന്നു.ഒരേ വാചകങ്ങളില്‍ തന്നെ കണ്ടറിക്ടറിയായ കാര്യങ്ങള്‍ പറയുന്നതിന്റെ ശാസ്ത്രീയത അദ്ദേഹത്തിനു മാത്രമേ അറിയൂ. എന്തായാലും അദ്ദേഹം ഇടതുപക്ഷത്തിനുവേണ്ടി വാദിച്ചോ ഇല്ലയോ എന്നത് അദ്ദേഹത്തിന്റെ നിലപാടുകളെ വിലയിരുത്തുന്നതില്‍ എന്നെ ഒരു രീതിയിലും സ്വാധീനിച്ചിട്ടില്ല. അദ്ദേഹത്തിന്റെ അജണ്ട എനിക്ക് മനസ്സിലായത് എന്നാണെന്നും എന്തുകൊണ്ടാണെന്നും ഉദാഹരണസഹിതം എനിക്ക് കാണിക്കാനും പറ്റും. പക്ഷേ അത് തികച്ചും വ്യക്തിപരമാണ്. അതിന് ഇവിടെ ഒരു പ്രസക്തിയുമില്ല. വാസ്തവം ഇങ്ങിനെയായിരിക്കെ, അദ്ദേഹം മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് എന്ത് ശാസ്ത്രീയതയാണ് ഉള്ളത്? ഒന്നുമേ ഇല്ലതന്നെ. ഇതൊക്കെത്തന്നെയാണ് ഞാന്‍ എന്റെ പോസ്റ്റില്‍ വീണ്ടും വീണ്ടും വീണുകിടന്നുരുണ്ട് പറഞ്ഞത്.

അശാസ്ത്രീയത നമ്പ്ര് പഞ്ചപിടിക്കുന്ന പാണ്ഡവന്മാര്‍

ശ്രീ ഉമേഷ് പറയുന്നു- “ശാസ്ത്രത്തെപ്പറ്റിയും ഭാരതീയജ്ഞാനത്തെയും പറ്റി നല്ല വിവരമുള്ള വക്കാരിയിൽ നിന്നു് അല്പം കൂടി വ്യക്തമായ വിമർശനമാണു പ്രതീക്ഷിച്ചതു്.“

അഞ്ച് എനിക്കേറ്റവും ഇഷ്ടപ്പെട്ട നമ്പരുകളിലൊന്നാണ്. ഒന്ന്, രണ്ട്, മൂന്ന്, നാല്, ആറ്, ഏഴ്, എട്ട്, ഒന്‍പത് പൂജ്യം ഇവയാണ് ഇഷ്ടപ്പെട്ട മറ്റു നമ്പരുകള്‍. ഏറ്റവും ഇഷ്ടപ്പെട്ട നമ്പര്‍ പക്ഷേ ഇതുപോലത്തെ ചീത്തവിളിയാണ്. അതുകൊണ്ടാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ അശാസ്ത്രീയത തന്നെ അഞ്ചാം നമ്പ്ര് പോയിന്റാക്കിയത്.

എന്റെ ഏല്ലാ ബ്ലോഗ് പോസ്റ്റുകളും ഞാന്‍ ബ്ലോഗിലിട്ട മൊത്തം കമന്റുകളും വായിച്ച് മനസ്സിലാക്കിയിട്ട് ആര്‍ക്കെങ്കിലും അതില്‍ എവിടെനിന്നെങ്കിലും എന്റെ ശാസ്ത്രത്തെപ്പറ്റിയും ഭാരതീയജ്ഞാനത്തെപ്പറ്റിയുമുള്ള വിവരത്തെപ്പറ്റിയുള്ള എന്തെങ്കിലും ക്ലൂ കണ്ടുപിടിച്ചുതരാമോ എന്ന് ഞാന്‍ ശക്തമായി വെല്ലുവിളിക്കുന്നു. തികഞ്ഞ ആല്‍മവിശ്വാസത്തോടെ തന്നെ ഞാന്‍ പറയട്ടെ-ആര്‍ക്കും പറ്റില്ല, കാരണം ഇക്കാര്യങ്ങളിലൊന്നും ഒരു പുല്ലിന്റെ പോലും വിവരം എനിക്കില്ല- അങ്ങിനെ ഉണ്ടെന്ന് തോന്നിപ്പിക്കുന്നപോലത്തെപോലും ഒരു കമന്റും പോസ്റ്റും ബ്ലോഗില്‍ ഒരിടത്തും ഞാന്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല.

എന്നിട്ടും ശ്രീ ഉമേഷ് പറയുന്നു- എനിക്ക് ശാസ്ത്രത്തെപ്പറ്റിയും ഭാരതീയജ്ഞാനത്തെപ്പറ്റിയും നല്ല വിവരമുണ്ടെന്ന്. ഒന്നുകില്‍ അദ്ദേഹം എന്നെ ഒന്നാക്കി- അല്ലെങ്കില്‍ അദ്ദേഹം എനിക്കതൊക്കെയുണ്ടെന്ന് വിശ്വസിച്ചു. ശാസ്ത്രീയമായി വിശ്വസിക്കണമെങ്കില്‍ തെളിവുകള്‍ വേണമെന്നാണല്ലോ. എന്ത് തെളിവാണ് ഉള്ളത്? ഒന്നുമില്ല. ഇതില്‍ പരം അശാസ്ത്രീയമായ ഒരു പറച്ചില്‍ ഈ നൂറ്റാണ്ടിലുണ്ടായിട്ടില്ല.

അശാസ്ത്രീയത നമ്പ്രറാറാററുപത്താള്.

ഞാന്‍ മടുത്തു. എങ്കിലും...
അദ്ദേഹം പറയുന്നു-

“ഒരു കാര്യം മാത്രം പറയുന്നു: കക്ഷിരാഷ്ട്രീയതാത്പര്യങ്ങൾക്കു വേണ്ടി മാത്രമാണു് ഞാൻ എന്റെ ബ്ലോഗിൽ ലേഖനങ്ങളെഴുതുന്നതു് എന്നു് വക്കാരിയെപ്പോലുള്ളവർ നൂറുവട്ടം കണാകുണാ പറഞ്ഞാലും ഞാൻ ഇത്തരം വിഷയങ്ങൾ തുടർന്നു പഠിക്കുന്നതും അതിനെപ്പറ്റി ലേഖനങ്ങൾ എഴുതുന്നതും നിർത്തില്ല. വക്കാരി ആഹ്വാനം ചെയ്തതു കൊണ്ടു മാത്രം രാഷ്ട്രീയലേഖനങ്ങൾ ശാസ്ത്രീയമായി എഴുതാൻ സമയം കളയുകയുമില്ല“

സത്യം പറയാമല്ലോ, കോഴിക്കോട്ടങ്ങാടിയിലെ ഏതോ ഒരു രാഷ്ട്രീയപ്രസംഗം കേള്‍ക്കുമ്പോളുണ്ടാകുന്ന രോമാഞ്ചം തോന്നി എനിക്ക് ഇത് വായിച്ചപ്പോള്‍. ആവേശം കൊണ്ട് ശ്രീ പിണറായി (അല്ലേ...?) “ഡോ ഗോപാലകൃഷ്നാ” (ഡോ. ഗോപാലകൃഷ്ണനല്ല, മാതൃഭൂമിയിലെ ഗോപാലകൃഷ്ണന്‍, ഡോ എന്നാല്‍ എടോ എന്നതിന്റെ ആവേശരൂപം) എന്ന് വിളിച്ചപ്പോള്‍ ശ്രീപ്പിണറായിക്ക് എത്രമാത്രം രോമാഞ്ചം തോന്നിയോ, അതിലുമധികം ശ്രീ ഉമേഷിന് തോന്നിയിരിക്കണം, ഇതെഴുതിയപ്പോള്‍.

പക്ഷേ അദ്ദേഹം എന്തിന് ഇതിവിടെ എഴുതി എന്നുമാത്രം എനിക്ക് മനസ്സിലാവുന്നില്ല. ഞാന്‍ ഒരു ആഹ്വാനവും അദ്ദേഹത്തിനായി നടത്തിയില്ല. മാത്രവുമല്ല, വ്യക്തിപരമായി ഞാന്‍ ആഗ്രഹിക്കുന്നത്, അദ്ദേഹം വീണ്ടും വീണ്ടും പോസ്റ്റുകള്‍ മാത്രമല്ല, ഇതുപോലുള്ള കമന്റുകളും എഴുതണമെന്നാണ്. വല്ലപ്പോഴുമൊക്കെ ബ്ലോഗില്‍ എഴുതാന്‍ എനിക്ക് പ്രേരണ തരുന്നത് അദ്ദേഹത്തിന്റെയും കൂട്ടരുടെയും ഇത്തരം അശാസ്ത്രീയ നിലപാടുകളാണ്. അതുകോണ്ട്, ശ്രീ ഉമേഷ്, കൂള്‍ ഡൌണ്‍, ഹോട്ട് അപ്പ്, ചിയേഴ്സ്. താങ്കള്‍ എഴുതണോ വേണ്ടയോ, എന്തെഴുതണം, എന്തെഴുതരുത് എന്നൊക്കെ പറയാന്‍ ഞാനൊരു സീപ്പീയെം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയോ മറ്റോ അല്ല. ഇത് താങ്കള്‍ക്കും അറിയാം. എന്നിട്ടും താങ്കള്‍ ഇങ്ങിനെ എഴുതിയത് അണികളെ ആവേശ്വോജ്ജല്‍ കുമാരന്മാരാക്കാന്‍ മാത്രമാണ് എന്ന് ഞാന്‍ പറഞ്ഞാല്‍...? :)


എന്തായാലും “വക്കാരി എഴുതുന്നത് ശ്രീ ഉമേഷിന് മനസ്സിലാവാത്തതുകൊണ്ട് മി. കോത്താഴന്‍ എഴുതിയതും ഉമേഷിന് മനസ്സിലാവാന്‍ തരമില്ല” എന്നത് ഒരു അശാസ്തീയ നിഗമനമാണെങ്കിലും ഞാന്‍ എന്തെഴുതിയാലും താങ്കള്‍ അത് മണാ കൊണാ എന്ന് മാത്രം മനസ്സിലാക്കുന്നതില്‍ നിന്നും ലോജിക്കലി നമുക്ക് ആദ്യം പറഞ്ഞപോലത്തെ ഒരു പോസിബിലിറ്റിയും കൂടി ആലോചിച്ചാലോ?

“വക്കാരിയുടെ എഴുത്തു് ഒരുതരം കൊഞ്ഞനം കുത്തൽ പോലെയാണെന്നു് ആരോ മുമ്പു പറഞ്ഞിരുന്നു“

ഇതില്‍ സ്വല്പം ശരിയുണ്ട്. ആ പോസ്റ്റ് ടൈപ്പ് ചെയ്യുമ്പോഴൊക്കെ ഞാന്‍ ശ്രീ ഉമേഷിനെ മനസ്സില്‍ ധ്യാനിച്ച് കൊഞ്ഞനം കുത്തിക്കൊണ്ടേയിരിക്കുകയായിരുന്നു. ഓപ്പോസിറ്റിരുന്നവര്‍ എന്റെ ഗോഷ്ടി കണ്ട് പേടിച്ച് വിറച്ച് ലൈറ്റോഫു ചെയ്തു.

അതുകൊണ്ട് ശ്രീ ഉമേഷ്, ഇനി മുതല്‍ പോസ്റ്റുകള്‍ മാത്രമല്ല, കമന്റുകളും നമുക്കൊന്ന് റിവ്യൂ ചെയ്യിപ്പിച്ചാലോ- പക്ഷേ ഒരേ തൂവല്‍ പക്ഷികളെക്കൊണ്ടുമാത്രമല്ല, ഡോ. ഗോപാലകൃഷ്ണനും ഒരു ഡ്രാഫ്റ്റ് കൊടുത്തുനോക്കിയാലോ :)

അങ്ങിനെ സംഭവം നിര്‍ത്തുന്നു. ഞാന്‍ എന്റെ മുന്‍‌പോസ്റ്റില്‍ ഉദ്ദേശിച്ചത് എന്താണോ, അതിനുള്ള ഒന്നാന്തരം ഉദാഹരണം തന്നെ ശ്രീ ഉമേഷ് തന്റെ കമന്റുകളില്‍ കൂടി തന്നു.

സീരിയസ്സ്‌ലി, ആ പീറപ്പോസ്റ്റില്‍ പോലും ശാസ്ത്രീയമായി സംവദിക്കാവുന്ന കാര്യങ്ങള്‍ കുറച്ചെങ്കിലും ഉണ്ടായിരുന്നു എന്നാണ് എന്റെ മാത്രമൊരു തോന്നല്‍- ഉദാഹരണത്തിന്റെ ഒരു ശാസ്ത്രജ്ഞന്റെ ഇത്തരം കാര്യങ്ങളിലുള്ള വീക്ഷണങ്ങള് ഞാന്‍ ക്വോട്ടിയത്‍, ഡോ. ഗോപാലകൃഷ്ണനെപ്പോലുള്ളവര്‍ ശാസ്ത്രത്തെയും സമൂഹത്തെയും എങ്ങിനെ പ്രതികൂലമായി ബാധിക്കുന്നു (തെളിവുകള്‍ സഹിതം, വ്യക്തമായി), ശാസ്ത്രം ഇവരിലൊക്കെ ഒടക്കി കിടക്കുമോ, എങ്കില്‍ എങ്ങിനെ, തുടങ്ങി പലതും. പക്ഷേ ചെണ്ടകള്‍ വേറേയായതുകൊണ്ട് സംഭവങ്ങള്‍ ഇങ്ങിനെയൊക്കെയല്ലേ വരൂ.

Labels: , , , ,

Monday, May 24, 2010

ആധുനികശാസ്ത്രച്ചാവേറുകളും ആര്‍ഷഭാരതച്ചാവേറുകളും

ചാവേറുകളുടെ പൊതുസ്വഭാവം തങ്ങള്‍ ചെയ്യുന്നത് നൂറ്റമ്പത് ശതമാനം ശരിയാണെന്നും തങ്ങള്‍ ഇത് ചെയ്തില്ലെങ്കില്‍ മൊത്തം സംഭവവും കുളമാവുമെന്നും എന്തോ മഹത്തായ കാര്യമാണ് തങ്ങള്‍ ചെയ്യുന്നതെന്നും മാനവരാശിക്ക് മാത്രമല്ല, മൃഗരാശിക്കും പക്ഷിരാശിക്കും വരെ തങ്ങളുടെ ഈ പ്രവൃത്തികൊണ്ട് ഗുണമേ ഉണ്ടാവുകയുള്ളൂ എന്നും തങ്ങള്‍ ചെയ്യുന്നത് മാത്രമാണ് ശരിയെന്നുമാണെന്നാണ് (ഒരു ചാവേറിന്റെ ആത്മഗതങ്ങള്‍- ഉഡായിപ്പ് പബ്ലിക്കേഷന്‍സ് ഇലന്തൂര്‍, പതനം‌തിട്ടം).

ആര്‍ഷഭാരതച്ചാവേറുകള്‍ ചിന്തിക്കുന്നത് എല്ലാം ആര്‍ഷഭാരതത്തിലുണ്ടായിരുന്നു, ഇതിലില്ലാത്തത് ഒരിടത്തും കാണില്ല, ഇതിലുള്ളത് അവിടേമിവിടേമൊക്കെ കണ്ടേക്കുമായിരിക്കും എന്നൊക്കെയാണെന്നാണല്ലോ (ആര്‍ഷഭാരതച്ചാവേറിസം-സത്യവും സത്യവും (മിഥ്യയില്ല)- ഐ.സി.എച്ച് പബ്ലിക്കേഷന്‍സ്, ലാറി ബേക്കര്‍ ബോഡി ബില്‍‌ഡിംഗ്, തമ്പാനൂര്‍).

ആധുനികശാസ്ത്രച്ചാവേറുകളാവട്ടെ, ശാസ്ത്രം ശാസ്ത്രമത്; ശാസ്ത്രമത്തിയേ ശാസ്ത്രശാസ്ത്രം; ശാസ്ത്രാംശാസ്ത്രം ശാസ്ത്രത്യകം;ശാസ്ത്രശാസ്ത്രേ ശാസ്താംകോട്ട എന്ന ശ്ലോകവും പാടി ആര്‍ഷഭാരതച്ചാവേറുകളെ കവച്ചുവെയ്ക്കുന്ന പ്രകടനമാണ് നടത്തുന്നത്. ആര്‍ഷഭാരതത്തിന്റെ സ്ഥാനത്തെല്ലാം ആധുനികശാസ്ത്രമെന്നിട്ടാല്‍ ആധുനികശാസ്ത്രച്ചാവേറുകളായി-അസ്ഥാനത്തിട്ടാല്‍ ചവറുകളുമായി. ഈ ലോകത്തിന്റെ സ്പന്ദനം തന്നെ ആധുനികശാസ്ത്രത്തിലാണ് എന്ന സ്ഫടികം തിലകന്‍ സ്റ്റൈല്‍ ഡയലോഗുമായി ആധുനികശാസ്ത്രത്തിന് നോവുന്നതൊന്നും നമ്മള്‍ ചിന്തിക്കുകപോലും ചെയ്യരുതെന്നും പറഞ്ഞ് കൈവളര്, പിന്നെ കാല്‍‌വളര്, പിന്നെ അടിമുടി നീയങ്ങ വളര് എന്ന നിലയില്‍, തലേ വെച്ചാല്‍ പേനരിക്കും, താഴേ വെച്ചാല്‍ ഉറുമ്പരിക്കും എന്ന രീതിയില്‍ ഹാന്‍ഡില്‍ വിത്ത് കെയര്‍, ദിസ് സൈഡ് അപ്, ഡൂ നോട്ട് കീപ്പിന്‍ വെയില്‍, റെയിന്‍ ആന്‍ഡ് തണല്‍, കീപ്പിന്നെ കൂള്‍ ആന്‍ഡ് ഡ്രൈ പ്ലെയിസ്,ഒണ്‍സ് ഓപ്പെണ്ഡ്, കീപ്പിന്നെ റെഫ്രിജെറേറ്റര്‍ എന്നും പറഞ്ഞ് എത്ര പരിപാവനമായിട്ടാണെന്നോ അവര്‍ ആധുനികശാസ്ത്രത്തെ പരിപാലിക്കുന്നത്. ആ ശാസ്ത്രത്തിന് നോവുന്നതെന്തെങ്കിലും ആരെങ്കിലും ചെയ്താല്‍ ലെവര്‍ വയലന്റാവും, ബോഡിയാകെ ചുവന്ന് വയലറ്റാവും.നമുക്കാവട്ടെ, ചിരിപൊട്ടും.

പക്ഷേ പല ആധുനിക ശാസ്ത്രച്ചാവേര്‍ തൊഴിലാളികളെയും സെക്യൂരിറ്റി ഗാര്‍ഡുകളെയും ഒന്ന് “ശാസ്ത്രീയമായി” വിശകലിച്ചാല്‍ ഒരു കാര്യം മനസ്സിയാല്‍ നിങ്ങള്‍ക്ക് കൊള്ളാം.അതായത്, ഇവരുടെ ആധുനിക ശാസ്ത്രചിന്തകള്‍ പലതും ടെക്സ്റ്റ് ബുക്കുകളില്‍ ഒതുങ്ങുന്നതും അവിടെ പറഞ്ഞിട്ടുണ്ട്, എങ്കില്‍ അതുതന്നെ എന്ന രീതിയിലുമൊക്കെയാണെന്ന് പക്ഷേ ഒരു ആധുനിക ശാസ്ത്രമാനുവലിലും, ആധുനികശാസ്ത്രമെന്നാല്‍ അത് കണക്കിലും ഫിസിക്സിലും മെഡിസിനിലും, പിന്നെ ചെസ്സിലും മാത്രം മതിയെന്നും ആനുകാലിക സംഭവങ്ങളിലും മറ്റുമുള്ള സ്വന്തം നിലപാടുകളിലും അഭിപ്രായപ്രകടനങ്ങളിലുമൊന്നും ശാസ്ത്രീയതയില്ലെങ്കിലും കുഴപ്പമില്ല എന്നൊന്നും പറഞ്ഞ് ഞാന്‍ കണ്ടിട്ടില്ല (ഞാന്‍ കണ്ടിയിട്ടിട്ടില്ല എന്ന് പറഞ്ഞാല്‍‌പ്പിന്നെ അങ്ങിനെയൊരു സംഭവം ഇല്ല എന്നുതന്നെ). വളച്ചൊടിച്ച് പറയുന്നതെന്തെന്നാല്‍ ഈ അണ്ണന്മാരുടെ നിത്യജീവിതത്തിലെങ്ങിനെയെന്നറിയില്ലെങ്കിലും കുറഞ്ഞ പക്ഷം ബ്ലോഗ് ജീവിതത്തിലെങ്കിലും ലെവരില്‍ പലരും ശാസ്ത്രീയമായിട്ടൊന്നുമല്ല കാര്യങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതും പറയുന്നതും. ചാരിറ്റി മാത്രമല്ല ശാസ്ത്രീയതയും ബിഗിന്‍‌സറ്റ് ഹോം എന്നാണല്ലോ. ലെതില്ലാതെയുള്ളവരുടെ ശാസ്ത്രച്ചാവേറിസം അത്യാവശ്യം കോമഡി തന്നെയല്ലേ എന്ന് വര്‍ണ്ണ്യത്തിലാശാന്‍‌ശങ്ക.

അതായതാഹി ധര്‍മ്മക്കാരസ്യ:, കാണ്ടം ഫിസിക്സിലും പിന്നെ കാക്കത്തൊള്ളായിരം ശാസ്ത്രകാര്യങ്ങളിലും ശാസ്ത്രം ശാസ്ത്രമായിരിക്കണമെന്ന് വാശിപിടിക്കുന്നവര്‍ പിണറായി വിജയന്റെ കാര്യം പറയുമ്പോള്‍ ആര്‍ഷഭാരതച്ചാവേറുകളെക്കാളും കേമന്മാരാവും. സീപ്പിയെമ്മിനെപ്പറ്റി പറയുമ്പോള്‍ ശാസ്ത്രീയതയൊക്കെ ഒരു മൂലയ്ക്ക് വെച്ചിട്ട് അണ്ണന്മാര്‍ തനി കള്‍ട്ട് അണ്ണന്മാരെക്കാളും ഗംഭീരന്മാരാവും. നരേന്ദ്രമോഡിയിലും (ഹായ് വന്നല്ലോ മോഡി) ഗുജറാത്തിലും (ഹായ്, ഹായ് ഗുജറാത്ത് വന്നൂല്ലോ) അണ്ണന്മാര്‍ക്ക് ശാസ്ത്രീയതയോ വിശകലനമോ ഒന്നും വേണ്ട, എന്തെങ്കിലുമൊന്ന് കേട്ടാല്‍ മാത്രം മതി.

ഒന്നും വേണ്ട, ഡോഗോപാലകൃഷ്ണാക്രമാക്ക്ഷന്‍ പ്ലാന്‍ പ്രകാരം കാര്യങ്ങളൊക്കെ അങ്ങിനെ മുന്നേറി മുന്നേറി പോകുന്നതിനിടയ്ക്ക് സുകുമാരന്‍ മാഷ് മൊത്തം പ്രശ്നം പറഞ്ഞുപറ്റിക്കലാണെങ്കില്‍ നമുക്കൊരു സീപ്പീയെമ്മാക്രമണും പ്ലാന്‍ ചെയ്യേണ്ട എന്ന രീതിയില്‍ ഒരു കമന്റിട്ടപ്പോള്‍ കണ്ടു, ശാസ്ത്രച്ചാവേറുകളുടെ തനി സ്വഭാവം. ഇവിടുണ്ട്. ഇത്രേള്ളൂ നിത്യജീവിതത്തിലെയും ബ്ലോഗ് ജീവിതത്തിലെയും ശാസ്ത്രീയത. ഇവരാണ്, ലോകത്താദ്യമായി ശാസ്ത്രസംരക്ഷണവേദിയുണ്ടാക്കി അതിന്റെ സെക്യൂരിറ്റികളാവുന്നത്. ശാസ്ത്രത്തിന് ഇത്രയും ഗതികേട് വരുന്നത് ഒരു തനി വലതുപക്ഷവര്‍ഗ്ഗീയതീവ്രവാദിയും സര്‍വ്വോപരി ആറെസ്സെസ്സനുഭാവിയും അതുകൊണ്ട്തന്നെ ആര്‍ഷഭാരതപുളകിതനുമായ എനിക്ക് പോലും സഹിക്കാന്‍ പറ്റുന്നില്ല. നമ്മുടെ നാട്ടിലെ ഏതൊരു ശാസ്ത്രച്ചാവേറിനും പറ്റിയ അബദ്ധമാണ് ഡോ. ഗോപാലകൃഷ്ണനും പറ്റിയതെന്ന് തോന്നുന്നു-അതായത് ആധുനിക ശാസ്ത്രമാണ് ഏറ്റവും വലിയ സംഭവമെന്നോര്‍ത്ത് ആര്‍ഷഭാരതമുള്‍പ്പടെ എന്തിനെയും ഏതിനെയും ആധുനിക ശാസ്ത്രവുമായി ബന്ധിപ്പിക്കാന്‍ തുടങ്ങി. (എന്റെ അഭിപ്രായത്തില്‍) പല പല ശാസ്ത്രങ്ങളും പോലെ ഒരു ശാസ്ത്രം, ആധുനിക ശാസ്ത്രം. ബ്ലോഗിലെയും നാട്ടിലെയും പല ചാവേറുകളും ആധുനിക ശാസ്ത്രത്തിനെ സംര‌ക്ഷിക്കാന്‍ വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായി ഇരിക്കുന്നതിന്റെ ഒരു കാരണം ശാസ്ത്രവും സാങ്കേതിക വിദ്യയും കൂട്ടിക്കുഴച്ച് ഒരു പരുവമാക്കിയതുകൊണ്ടാണെന്ന് തോന്നുന്നു. സാങ്കേതിക വിദ്യ അനുദിനം പുരോഗമിക്കുമ്പോള്‍ പണ്ടത്തെ കാളവണ്ടിയെ നോക്കി
പുജ്‌ഞ്ഞിക്കാന്‍ നമുക്കൊരു പാടുമില്ല. അതുകൊണ്ടാണല്ലോ, രാമായണത്തില്‍ ജറ്റെഞ്ചിന്‍ തപ്പി അതൊന്നും രാമായണത്തിലില്ല എന്ന് തെളിയിച്ച് ആധുനിക ശാസ്തത്തെ നോക്കി നമ്മളൊക്കെ പുളകിതരായത്.

(എന്റെ അഭിപ്രായത്തില്‍) കുറച്ച് ഭാവനയും, കുറെയേറെ ഇമാഞ്ചിനേഷനും, അതിലേറെ വിശകലനബുദ്ധിയും, പാകത്തിന് അപഗ്രഥന ശക്തിയും അത്യാവശ്യം അറിയാനുള്ള അഭിവാഞ്ചയും വേണ്ടത്ര അസ്ഥിക്ക് പിടുത്തവുമൊക്കെയുണ്ടെങ്കില്‍ ആര്‍ക്കും ശാസ്ത്രീയമായി ചിന്തിക്കാം- ആര്‍ഷഭാരതക്കാര്‍ക്കും ചിന്തിക്കാം, അതു കഴിഞ്ഞുള്ളവര്‍ക്കും ചിന്തിക്കാം, ഇപ്പോഴുള്ളവര്‍ക്കും ചിന്തിക്കാം, ഇനി വരാനിരിക്കുന്നവര്‍ക്കും ചിന്തിക്കാം, കാര്യങ്ങള്‍ പഠിക്കാം, മനസ്സിലാക്കാം, ഇമാജിന്‍ ചെയ്യാം... പക്ഷേ പലതും പ്രാവര്‍ത്തികമാക്കണമെങ്കില്‍ നല്ല സാങ്കേതിക വിദ്യയും കൂടി വേണം. അത് ഓരോ കൊല്ലവും പുരോഗമിച്ച് പുരോഗമിച്ച് വരുന്നതുകൊണ്ട്, പണ്ട് വിമാനശാസ്ത്രമോ മറ്റോ ഉണ്ടായിരുന്നുള്ളൂ, ജെറ്റിഞ്ചിനില്ലായിരുന്നു, ഇപ്പോള്‍ വിമാനവുമുണ്ട് എഞ്ചിനുമുണ്ട്, ഇനി ഒരു അമ്പത് കൊല്ലം കഴിയുമ്പോള്‍ വേറേ വല്ലതുമുണ്ടാവും-അത്രതന്നെ. അതല്ലാതെ ആര്‍ഷഭാരത്തിലും ഗ്രീസിലും കൊങ്ങാണ്ടൂരുമൊക്കെയുണ്ടായിരുന്നവര്‍ക്ക് ശാസ്ത്രീയമായി ചിന്തിക്കാന്‍ കഴിവൊന്നുമില്ല, ഇപ്പോളുള്ള ആധുനിക ശാസ്ത്രമല്ലേ ശാസ്ത്രം, പണ്ടത്തെ ശാസ്ത്രമൊക്കെ എന്നാ ശാസ്ത്രമായിരുന്നു, എന്നൊക്കെപ്പറിഞ്ഞ് ആധുനിക ശാസ്ത്രത്തെ സംരക്ഷിക്കാനും വേണമെങ്കില്‍ അതിനുവേണ്ടി പടപൊരുതാനുമൊക്കെ അന്താരാഷ്ട്ര ആധുനിക ശാസ്ത്രസംരക്‍ഷണസമതിയുടെ കേരളാ ഘടകം ഘടം, മൃദംഗം, മദ്ദളം, ഇലത്താളം,ആലവട്ടം, വെഞ്ചാമരം ഇവയൊക്കെയായി ഫീല്‍‌ഡിലിറങ്ങുന്നത് നല്ല കോമഡി തന്നെ. ആര്‍ഷഭാരതച്ചാവേറുകളോ (അതവിടെ നില്‍ക്കട്ടെ, ഇവിടെ ഫോക്കസ് ആധുനിക ശാസ്ത്രച്ചാവേറുകളാണേ...)

എന്തായാലും ബ്ലോഗിലെ ആധുനികശാസ്ത്രച്ചാവേറുകള്‍ ടെക്സ്റ്റ് ബുക്ക് വായിച്ച് നോക്കി വണ്ടുവണ്‍ കമ്പാരിസണൊക്കെ നടത്തി, അവിടുണ്ടോ, ഇവിടുണ്ടോ എന്നൊക്കെ തപ്പി ആധുനിക ശാസ്ത്രത്തെ ഘോരഘോരം സംരക്ഷിച്ച് അവസാനം ലവലിനിലും സക്കറിയയിലും നീലകണ്ഠനിലും, മോഡിയിലും ഗുജറാത്തിലുമൊക്കെ വരുമ്പോള്‍ ആര്‍ഷഭാരതക്കാരുടെ അതേ ലെവലാവുന്നത് ബ്ലോഗില്‍ പലയിടത്തും കാണാം. താല്പര്യമുള്ളവര്‍ രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ചിക്കുന്ന, ആദ്യകാലം മുതല്‍‌ക്കുള്ള ബ്ലോഗുകള്‍ തപ്പിയാല്‍ മതി.

ഇനി ആധുനിക ശാസ്ത്രത്തിന്റെ വത്തിക്കാനായ സ്വീഡന്‍, ആധുനിക ശാസ്ത്രക്കാര്‍ ഏറ്റവും അധികം ആരാധിക്കുന്ന നോബല്‍ സമ്മാനം കൊടുത്താദരിച്ച് ഒരു ശാസ്ത്രജ്ഞന്‍ പറഞ്ഞ കാര്യങ്ങള്‍ നമുക്കൊന്ന് വായിക്കാം:

"....The actual crisis came when I was eleven or twelve. The rabbi was telling us a story about the Spanish Inquisition, in which the Jews suffered terrible tortures. He told us about a particular individual whose name was Ruth, exactly what she was supposed to have done, what the arguments were in her favor and against her-the whole thing, as if it had all been documented by a court reporter. And I was just an innocent kid, listening to all this stuff and believing it was a true commentary, because the rabbi had never indicated otherwise.

At the end, the rabbi described how Ruth was dying prison: “And she thought, while she was dying”. blah, blah.

That was a shock to me. After the lesson was over, I went up to him and said, “How did they know what she thought when she was dying?”

He says, “Well, of course, in order to explain more vividly how the Jews suffered, we made up the story of Ruth. It wasn’t a real individual.”

That was too much for me. I felt terribly deceived: I wanted the straight story-not fixed up by somebody else-so I could decide for myself what it meant. But it was difficult for me to argue with adults. All I could do was get tears in my eyes. I started to cry. I was so upset.

He said, “What’s the matter?”

I tried to explain. “I’ve been listening to all these stories, and now I don’t know, of all the things you told me, which were true, and which were not true! I don’t know what to do with everything that I’ve learned!” I was trying to explain that I was losing everything at the moment, because I was no longer sure of the data, so to speak. Here I had been struggling to understand all these miracles, and now-well, it solved a lot miracles, all right!. But I was unhappy."


ഇത് വായിക്കുമ്പോള്‍ ചാവേറുകളൊക്കെ “കണ്ടോ ഇത് തന്നെയാണ് ഞങ്ങളും പറയുന്നത്” എന്നുപറഞ്ഞാവേശിച്ചേക്കാം. പക്ഷേ ഇവിടെ രണ്ടാണ് സന്ദേശം- സ്വന്തം കാര്യത്തിനും പ്രസ്ഥാനത്തിനുമൊക്കെ വേണ്ടി പറഞ്ഞ് പറ്റിച്ചാല്‍ അവസാനം ആള്‍ക്കാര്‍ ഇതുപോലെ പ്രതികരിക്കും. പക്ഷേ അതിലുമുപരി ഇവിടുത്ത കാര്യം, ശാസ്ത്രീയമായി ചിന്തിക്കുന്നയാള്‍ക്ക് വേണ്ടത് ഒറിജിനല്‍ കാര്യങ്ങളാണ്. അത് കിട്ടുന്നതനുസരിച്ച് അയാളാണ് വിശകലിച്ച് ഒരു വഴിക്കാവേണ്ടത്. പിണറായിയുടെ കാര്യത്തിലായാലും ജയകൃഷ്ണന്‍ മാഷിന്റെ കാര്യത്തിലായാലും ഗുജറാത്തിന്റെ കാര്യത്തിലായാലും നന്ദിഗ്രാമിന്റെ കാര്യത്തിലായാലും സിഖ് കൂട്ടക്കൊലയുടെ കാര്യത്തിലായാലും പാര്‍ല‌മെന്റാക്രമണക്കാര്യത്തിലായാലും (അത് ഗുജറാത്തില്‍‌നിന്നുള്ള ആറോ ഏഴോ ആറെസ്സെസ്സുകാരാ‍യിരുന്നു എന്ന ഇന്‍‌വെസ്റ്റിഗേറ്റീവ് തീസിസ് ഡല്‍ഹിയിലെ ഏതോ സര്‍വ്വകലാശാല പ്രസിദ്ധീകരിക്കാന്‍ അനുവധിച്ചില്ല എന്ന് കോഴിക്കോടിരുന്ന് സക്കറിയ- ആഹ് സക്കറിയ- പറഞ്ഞൂ എന്ന് കേട്ടതും, നമ്മള്‍ തികച്ചും ശാസ്ത്രീയമായി അതുമാത്രമങ്ങ് വിശ്വസിച്ചു- അതാണ് ആധുനികശാസ്ത്രച്ചാവേറിസം) ആവേശ്വോജ്ജ്വല്‍‌ക്കുമാരന്മാരാവുകയല്ല, ശാസ്ത്രീയമായ രീതി. നമ്മുടെ ആധുനികശാസ്ത്രച്ചാവേറുകളില്‍ ഇത്രപേര്‍ ഈ കാര്യങ്ങളിലൊക്കെ ശാസ്ത്രീയമായ നിലപാടെടുത്തിട്ടുണ്ട് എന്ന് താല്‍‌പര്യമുള്ളവര്‍ ബ്ലോഗുകള്‍ കയറിയിറങ്ങി കണ്ടുപിടിച്ചുകൊള്ളുക.

അതുകൊണ്ട് ആര്‍ഷഭാരതച്ചാവേറുകളേ, നിങ്ങള്‍ക്ക് നിങ്ങളറിയാതെതന്നെ കമ്പനി തരുന്നവരെ നിങ്ങള്‍ പോലും തിരിച്ചറിയുന്നില്ലേ...

ഈ ആധുനിക ശാസ്ത്രപ്രേമവും സരക്ഷണവുമൊക്കെ തികച്ചും നിഷ്‌കളങ്കമായ വികാരപ്രകടനങ്ങളാണ് എന്നാരെങ്കിലും കരുതിയെങ്കില്‍ അവര്‍
ശാസ്ത്രജ്ഞര്‍ പോയിട്ട് വെറും അജ്ഞര്‍ പോലുമല്ല. കഴിഞ്ഞ പാര്‍ട്ടിക്കമ്മറ്റി അണികളും അനുഭാവികളുമൊക്കെ ബ്ലോഗ് പോലുള്ള മാധ്യമങ്ങളില്‍ ഹോണ്ടാ ആക്ടീവയില്‍ വന്ന് ആക്ടീവാകണം എന്ന് ആഹ്വാനം ചെയ്തപ്പോള്‍ നിങ്ങളൊക്കെ എന്താ ഓര്‍ത്തേ, അണ്ണന്മാരെല്ലാം വന്ന് ബ്ലോഗ് തുടങ്ങി കോണ്‍‌ഗ്രസ്സിനെയും ബീജേപ്പീയേയുമൊക്കെ ചീത്തവിളിച്ചുകൊണ്ടിരിക്കുമെന്നോ? ലോക്കല്‍ കമ്മറ്റി മെമ്പ്രമ്മാരൊക്കെ ശാസ്ത്രജ്ഞരാവുകയോ അല്ലാതാവുകയോ ശാസ്ത്രീയമായി ചിന്തിക്കുകയോ ചിന്തിക്കാതെ ചിരിക്കുകയോ എന്തോ ആവട്ടെ, പക്ഷേ അവരേപ്പോലെ സമര്‍ത്ഥരും മര്‍മ്മത്ത് പിടിക്കാന്‍ കഴിവുള്ളവരും ഈ ഭൂമി മലയാളത്തിലില്ല (ലെതെന്ത് മലയാളം?) മക്കളേ.... മനുഷ്യരുടെ ശ്രദ്ധ പെട്ടെന്ന് പിടിക്കുന്ന മേഘലകളിലൊക്കെ അണ്ണന്മാര്‍ തന്നെ ആദ്യം കയറിപ്പിടിക്കും- സാക്ഷരത, വര്‍ഗ്ഗീയത, അഴിമതി, പട്ടിണി.. ആദ്യത്തെ ആ ഓളമൊക്കെ കാണുമ്പോള്‍ പിന്നെ അവര്‍ പറയുന്നത് മാത്രമാണ് ശരി എന്ന് എല്ലാവരും അങ്ങ് കരുതും. അതിനവര്‍ക്കൊരു പ്രത്യേക ന്യാക്ക് തന്നെയാണ്. അങ്ങിനെയങ്ങിനെ വന്ന് കഴിയുമ്പോള്‍ അണ്ണന്മാര്‍ പതുക്കെ അടുത്ത കരുക്കള്‍ നീക്കും. പിന്നെപ്പിന്നെ പിണറായിപ്രശ്നത്തിലും (ആ ഫേമസ് വാക്കുകള്‍ തന്നെയെടുക്കാം “... അതല്ലാതെ പിണറായി നേരിട്ട് അഴിമതി കാണിക്കുമെന്ന് കോണ്‍‌ഗ്രസ്സുകാര്‍ പോലും കരുതില്ല”...ലേത്...ങാ, ലതുതന്നെ), സക്കറിയ പ്രശ്നത്തിലുമൊക്കെ അണ്ണന്മാര്‍ പറയുന്നത് തന്നെ ശരിയെന്ന് ആള്‍ക്കാരങ്ങ് വിചാരിക്കും- അങ്ങിനെയങ്ങിനെയങ്ങിനെ തങ്ങളുടെ അജണ്ടകള്‍ പയ്യെപ്പയ്യെ അങ്ങ് നടപ്പാക്കും. ഈ ആധുനിക ശാസ്ത്രസംരക്ഷണശ്രമവും അതിന്റെ ഭാഗം തന്നെയെന്ന് എനിക്ക് ഒരു ചമ്മലും തെളിവുമില്ലാതെ പ്രഖ്യാപിക്കാം- കാരണം ഞാനൊരു വലതുപക്ഷവര്‍ഗ്ഗീയതീവ്രഫാസിസ്റ്റ് വാദിയും ആറെസ്സെസ്സ് അനുഭാവിയുമാണ്. എനിക്കൊക്കെ എന്തുമാവാം. ആരും ഒരു പുല്ലിന്റെ വിലപോലും കൊടുക്കില്ല. പക്ഷേ ആധുനികശാസ്ത്രസംരക്ഷകരും ഇടതുപക്ഷമതേതരത്വസമത്വസാഹോദ്യര്യരും അങ്ങിനെയല്ല. അവര്‍ പറയുന്നത് നാലുപേര്‍ കേള്‍ക്കും. അതവര്‍ക്കും അറിയാം നമുക്കും അറിയാം (നമുക്കറിയാമോ എന്നവര്‍ക്കറിയാമോ എന്ന കാര്യത്തിലേ സ്വലലപ്ം സംശയമുള്ളൂ).

അതായത് വ്യക്തമായ പ്ലാനിംഗിന്റെയും പദ്ധതിയും ഭാഗം തന്നെയാണ് ഈ ആധുനികശാസ്ത്രസംരക്ഷണപ്രേമമെന്ന് ഒരു ശാസ്ത്രീയാടിത്തറയുമില്ലാതെ ഞാനങ്ങ് പ്രഖ്യാപിക്കുന്നു. മനസ്സില്‍ തട്ടിയുള്ള പരിപാടിയൊന്നുമല്ല- ഒരു ആഹ്വാനത്തിന്റെ ഭാഗമായുള്ള ഒരു പ്രകടനം. പതിവുപോലെ, ഇവര്‍ ഏറ്റെടുത്ത് കുളമാക്കിയ കാക്കത്തൊള്ളായിരം കാര്യങ്ങള്‍ പോലെ ഇതും കുറച്ച് കഴിയുമ്പോള്‍ സ്വാഹപോലെയാവട്ടെ എന്ന് ഒരു ആര്‍ഷഭാരതയാറെസ്സെസ്സുകാരന്റെ ആത്മാര്‍ത്ഥതയോടെ ഞാന്‍ ആശംസിക്കുന്നു. അജണ്ട മണക്കാന്‍ കാരണം, “...ആര്‍ഷഭാരതയണ്ണന്മാരൊക്കെ ഡോ. ഗോപാലകൃഷ്ണനെ ഉപേഷിച്ച് യഥാര്‍ത്ഥ ആര്‍ഷഭാര്‍തത്തിനെ കയറിപ്പിടിക്കാന്‍ തുടങ്ങി...” മുതലായ കമന്റുകളും, “...ഈ പീഡിയെഫ് ആര്‍ഷഭാര്‍തത്തിന്റെ പേരിലുള്ള ഉഡായിപ്പുകളെക്കുറിച്ചാണ്,അല്ലാതെ ആര്‍ഷഭാരതത്തിനെതിരെയല്ല” എന്നോ മറ്റോ ഉള്ള ഒരു ഡിസ്‌കോ കൈമളിട്ടുകൂടേ എന്ന ചോദ്യത്തിന് പ്രത്യേകിച്ച് മറുപടിയൊന്നും കാണാത്തതും “പറ്റീരിനെപ്പറ്റിയാണെങ്കില്‍ നമുക്കെപ്പോഴെങ്കിലും സീപ്പീയെമ്മിന്റെ പറ്റീരുകളെപ്പറ്റിയും പറയേണ്ട...?” എന്ന ചോദ്യത്തിന് കിട്ടിയ ഉത്തരങ്ങളുമൊക്കെത്തന്നെ.

ഇനി ആര്‍ഷഭാരതക്കാര്‍ക്ക് ഒരിഞ്ച് പുളകിതമാവാനുള്ള ഒരു കാര്യവും- ആധുനികര്‍ക്ക് എതിര്‍ക്കാന്‍ പറ്റുമോ എന്നറിയില്ല- കാരണം നോബല്‍ കിട്ടിയ ശാസ്ത്രജ്ഞന്‍ തന്നെയാണ് ഇതും പറഞ്ഞിരിക്കുന്നത്.

“...Now, Professor, here is my question: you see the Indian people are just as poor, and sometimes, even poorer than the Negro people, but they’re getting somewhere, somehow-this man has sent his son to college; those women are building up a sewing business. But my people aren’t getting anywhere. Why is that?”

I told him, of course, that I didn’t know-which is my answer to almost every question-………. I tried to guess at something which I thought was possible. I said, “There’s a long tradition behind life in India that comes from a religion and philosophy that is thousands of years old. And although these people are not In India, they still pass on those traditions about what’s important in life-trying to build for the future and supporting their children in the effort-which have come down to them for centuries,”…”I think that your people have unfortunately not had a chance to develop such a long tradition, or if they did, they lost it through conquest and slavery”. I don’t know if it’s true, but it was my best guess."


അതുകൊണ്ട് എന്റെ പൊന്നാര്‍ഷന്മാരേ, പുരാതനകാലത്തുണ്ടായിരുന്ന എന്തിനെയും ആധുനികകാലത്തിലെ സംഭവങ്ങളുമായി കൂട്ടിക്കെട്ടി ഇന്നുള്ളതൊക്കെ അന്നുമുണ്ടായിരുന്നു എന്ന് സ്ഥാപിക്കാന്‍ മിനക്കെടാതെ അന്നുണ്ടായിരുന്നതൊക്ക് അന്നെത്ര ഉണ്ടായിരുന്നോ അത്രയും മാത്രമാക്കി ഞങ്ങള്‍ക്കൊക്കെ ഒന്ന് പറഞ്ഞ് താ. ഇടതുപക്ഷാനുഭാവം ഇന്‍‌ജെക്ട് ചെയ്യപ്പെട്ട നമ്മുടെ ആധുനികന്മാരില്‍ നിന്ന് അത് ശരിയായ രീതിയില്‍ നമുക്ക് കിട്ടില്ല. നിങ്ങളോ അത് അങ്ങ് ഓവറാക്കി അതിന്റെ സകല വിശ്വാസ്യതയും കളയുകയും ചെയ്തു. ഈ ലോകത്തുള്ള എല്ലാം ഇന്ത്യയില്‍ ഉണ്ടായിരുന്നു എന്നൊക്കെ പറഞ്ഞാല്‍ അതില്‍ സാള്‍ട്ട് ഒരു പിഞ്ച് മാത്രമല്ലല്ലോ. അതുകൊണ്ട് ഉള്ളത് ഉള്ളതുപോലെ ഞങ്ങള്‍ വലതുപക്ഷവര്‍ഗ്ഗീയതീവ്രഫാസിസ്റ്റ് വാദികള്‍ക്കും ആറെസ്സെസ്സുകാര്‍ക്കും കൂടി ഒന്ന് പറഞ്ഞ് താ. ആര്‍ഷഭാരതത്തില്‍ ബോയിംഗ് 737 ഞങ്ങളാരും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ അന്തക്കാലത്തും മനുഷ്യന് ആകാശത്തുകൂടി പറക്കാനുള്ള ഒരു സംവിധാനത്തെപ്പറ്റി ആര്‍ഷഭാരതക്കാരും ചിന്തിച്ചിരുന്നോ, അത് എവിടെയെങ്കിലും ഡോക്യുമെന്റ് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നൊക്കെ മാത്രം പറഞ്ഞ് തന്നാല്‍ മതി. ആകാശത്തുകൂടി പറന്ന് നടക്കുന്ന പരവതാനിയെപ്പറ്റി നമ്മളൊക്കെ കഥകളില്‍ വായിച്ചിട്ടുണ്ട്. അതുപോലുള്ള ഒരു സോളാര്‍ സെയില്‍ സംഭവം (വളരെ നേര്‍ത്ത, സോളാര്‍ സെല്ലുകള്‍ ധാരാളം പിടിപ്പിച്ച, പ്രൊപ്പല്ലന്റ് ഒട്ടുമേ ഇല്ലാത്ത) ഒരു സംഭവുമായി വ്യാഴത്തിലേക്കോ
മറ്റോ ജപ്പാന്‍ കഴിഞ്ഞ ദിവസം ഒരു സംഭവം അയച്ചിട്ടുണ്ട്. അന്നത്തെ ഭാവനകളൊക്കെ ഇന്നത്തെ യാഥാര്‍ത്ഥ്യമാകും. അതിന് കാരണം സാങ്കേതികവിദ്യയുടെ വളര്‍ച്ചയാണ് എല്ലാത്തിന്റെയും തുടക്കം ഭാവനയില്‍ നിന്നാണ്. ഗോപികയില്‍ നിന്നോ കാര്‍ത്തികയില്‍ നിന്നോ അല്ല.

ആധുനികശാസ്ത്രച്ചാവേറുകള്‍ക്ക് വേണ്ടിയും ചിലത് അതേ പുസ്തകത്തില്‍ നിന്നുതന്നെ ക്വോട്ടുന്നു. ആര്‍ഷഭാരതക്കാര്‍ക്കും ഫോളോ ചെയ്യാവുന്നതാണ്:

"...It appears that Greeks take their past very seriously. They study ancient Greek archeology in their elementary schools for 6 years, having to take 10 hours of that subject every week. It is a kind of ancestor worship, for they emphasize always how wonderful the ancient Greeks were-and wonderful indeed they were. When you encourage them by saying, “Yes, and look how modern man has advanced beyond the ancient Greeks”-thinking of experimental science, the development of mathematics, the art of the Renaissance, the great depth and understanding of the relative shallowness of Greek philosophy, etc., etc.- they reply, “What do you mean? What was wrong with the ancient Greeks?” They continuously put their age down and the old age up until to point out the wonders of the present seems to them to be an unjustified lack of appreciation for the past."

ഇവിടെ ഗ്രീക്കെന്നൊക്കെയുള്ളിടത്ത് ആര്‍ഷഭാരതം എന്നോ മറ്റോ കൊടുത്താല്‍ മതി. ഗ്രീക്കുകാര്‍ പഠിച്ചതുപോലെ/പഠിക്കുന്നതുപോലെ വസ്തുനിഷ്ഠമായ ഒരു ഭാരതസംസ്കാരപഠനമൊന്നും നടത്താന്‍ ഇന്ത്യക്കാര്‍ക്ക് ഭാഗ്യം കിട്ടിയിട്ടില്ല എന്നു തോന്നുന്നു (ഡോ. ഗോപാലകൃഷ്ണന്മാര്‍ തകര്‍ക്കുന്നതും അതുകൊണ്ടൊക്കെത്തന്നെ)- കാരണം നമ്മള്‍ എങ്ങിനെ പഠിക്കണം, എന്തൊക്കെ
പഠിക്കണം എന്ന് പണ്ടുമുതല്‍‌ക്കേ തീരുമാനിച്ചിരുന്നത് ജേയെന്ന്യൂ ഓറിയന്റിട്ട് ഇടതുപക്ഷാനുഭാവ ബുദ്ധിജീവികളായിരുന്നു എന്ന് ഞങ്ങള്‍ വലതുപക്ഷക്കാര്‍ പണ്ടേ പറയാറുണ്ട്.

സര്‍‌മറി

ഇനി ശ്രീ ഉമേഷ് ഗുരുകുലത്തിനുവേണ്ടി ഈ പോസ്റ്റില്‍ ഇത്രയും കൈയ്യിട്ടലച്ചിതിന്റെ സംഗ്രഹം താഴെ കൊടുക്കുന്നു. ഞാന്‍ പച്ചമലയാളത്തില്‍ പച്ചയായിട്ടെഴുതിയ പല പോസ്റ്റുകളും ഞാന്‍ ഒരിക്കലും ഉദ്ദേശിക്കാത്ത രീതിയിലാണ് അദ്ദേഹം വ്യാഖ്യാനിക്കുന്നത്. ഇതേ ദേഹം തന്നെയാണ് സംസ്കൃതവും റഷ്യനുമൊക്കെ നമുക്കുവേണ്ടി സരളമായി വ്യാഖ്യാനിച്ച് തരുന്നത്. മലയാളി മലയാളം വ്യാ‍ഖ്യാനിക്കുന്നത് ഇങ്ങിനെയാണെങ്കില്‍ അതേ മലയാളി റഷ്യന്‍ വ്യാഖ്യാനിക്കുമ്പോള്‍ അതെങ്ങിനെയായിരിക്കുമെന്നറിയണമെങ്കില്‍ റഷ്യക്കാരെ മലയാളം പഠിപ്പിക്കേണ്ടിവരും. അദ്ദേഹത്തിന് ഒരു രീതിയിലുമുള്ള ഒരു ബുദ്ധിമുട്ടും ഒരിക്കലും ഉണ്ടാക്കരുത് എന്നത് എന്റെയൊരു വാശിയാണ്.

1. ബ്ലോഗില്‍ ഇപ്പോഴത്തെ ഫാഷനായ ഡോ. ഗോപാലകൃഷ്ണാക്രമണവും ആധുനിക ശാസ്ത്ര ഹല്ലേല്ലുയ്യ കമന്റുകളുമാണ് ഈ പോസ്റ്റിനാധാരം എന്ന് കരുതരുത്. ഈ പോസ്റ്റിന്റെ പശ്ചാത്തലം മാത്രമാണത്. ഈ പോസ്റ്റിന്റെ യഥാര്‍ത്ഥ ആധാരം, പതിവുപോലെ എഴുതുന്നവരും പറയുന്നവരും അത് എഴുതാനും പറയാനും എത്രമാത്രം യോഗ്യരാണ് എന്നുള്ളതാണ് . ഏതൊരു മൂവ്മെന്റിനും ഏറ്റവും അത്യാവശ്യം വേണ്ടത് വിശ്വസ്യത എന്ന കാര്യമാണ്. പറയുന്നവര്‍ക്ക് വിശ്വാസ്യതയില്ലെങ്കിലാണ് ഒരു വലിയ യുദ്ധത്തിനുശേഷവും വഞ്ചി പിന്നെയും തിരുനക്കര തന്നെ കിടക്കുന്നത്. അപ്പോളാണ് “ആ” കള്‍ ഉണ്ടാവുന്നത്. (ഇതിങ്ങിനെ പറഞ്ഞില്ലെങ്കില്‍ ശ്രീ ഉമേഷ് ഈ പോസ്റ്റിന് കാരണം വേറേ വല്ലതുമാണെന്ന് പറയും-പിന്നെ ഞാന്‍ പുറകെ നടന്ന്, സാര്‍, അതല്ല, ഇതാണ് കാരണം, ആധാരം എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കണം).

2. ഡോ. ഗോപാലകൃഷ്ണാക്രമണപ്പോസ്റ്റുകളില്‍ ഒരു പോസ്റ്റുപോലും എന്നെ അല്പം പോലും ചൊടിപ്പിച്ചില്ല. അതിനെ ചുറ്റിപ്പറ്റിയുള്ള എല്ലാ പോസ്റ്റും പോയിട്ട് ഒരു പോസ്റ്റുപോലും ഞാന്‍ നേരാംവണ്ണം വായിച്ചിട്ടില്ല. എന്റെ താല്പര്യം പതിവുപോലെ ആക്രമണത്തിന് നേതൃത്വം നല്‍കുന്നവരും അവരുടെ നിലപാടുകളിലെ വൈരുദ്ധ്യങ്ങളുമാണ്.

3. ഈ പോസ്റ്റില്‍ ഞാന്‍ പറയുന്നത് ആധുനിക ശാസ്ത്രത്തെപ്പറ്റിയും ശാസ്ത്രബോധത്തെപ്പറ്റിയുമൊക്കെ ഊറ്റം കൊള്ളുന്നവര്‍, അവര്‍ ശാസ്ത്രിമാരാവണമെങ്കില്‍,അവരുടെ എല്ലാ നിലപാടുകളിലും-ആനുകാലികമാണെങ്കിലും, ശാസ്ത്രമാണെങ്കിലും, സാങ്കേതികമാണെങ്കിലും-എന്ത് മാങ്ങാ‍ത്തൊലിയാണെങ്കിലും- ശാസ്ത്രീയത ഉണ്ടായിരിക്കണം. ഗുജറാത്ത് സംഭവത്തെ തികച്ചും ശാസ്ത്രീയമായി വിശകലനം ചെയ്യാന്‍ സാധിക്കാത്ത ഒരു ഇടതുപക്ഷാനുഭാവി മാഗ്‌നെറ്റിസത്തിലെ ശാസ്ത്രീയതയെപ്പറ്റി പറയുമ്പോള്‍ അതിലൊരു വൈരുദ്ധ്യമുണ്ട്. മുകളില്‍ കൊടുത്ത ഒരു യഥാര്‍ത്ഥ ശാസ്ത്രജ്ഞന്റെ വിചാരങ്ങള്‍ ഉദാഹരണം. ആര്‍ഷഭാരതച്ചാവേറുകളല്ല ഈ പോസ്റ്റിന്റെ ഫോക്കസ്-ആധുനിക ശാസ്ത്രസംരക്ഷകരെന്ന് ഞാന്‍‌തന്നെ വിളിക്കുന്ന, ബ്ലോഗിലെ ചിലരാണ്.

4. മലയാളം ബ്ലോഗില്‍ ആധുനിക ശാസ്ത്രത്തിന് മാത്രം ഹല്ലേലയ്യേ പാടുന്നവരില്‍ പലരുടെയും ടെക്‍സ്റ്റ് ബുക്കിനപ്പുറത്തുള്ള പല നിലപാടുകളും തികച്ചും അശാസ്ത്രീയമാണെന്ന് എന്റെ നിലപാടോ മീറ്റര്‍ വെച്ച് നോക്കിയപ്പോള്‍ എനിക്ക് മനസ്സിലായി. പാര്‍ലമെന്റാക്രമണം നടത്തിയത് ഗുജറാത്തില്‍ നിന്ന് വന്ന ആറെസ്സെസ്സുകാരാണ് എന്ന് തീരുമാനിക്കാന്‍ ഒരു ആധുനിക ശാസ്ത്രാനുഭാവിക്ക് വേണ്ടിയിരുന്നത് ഇപ്പോഴത്തെ വെറും‌കറിയയും പറഞ്ഞ കാലത്തെ സര്‍ കറിയയുമായ സക്കറിയ കോഴിക്കോടങ്ങാടിയില്‍ നടത്തിയ ഒരു പ്രസംഗം മാത്രമായിരുന്നു (എന്നുവെച്ച് പാര്‍ലമെന്റാക്രമണം നടത്തിയത് ആറെസ്സെസ്സുകാരാണോ അല്ലയോ എന്ന് എന്നോട് ചോദിച്ചാല്‍ ഞാന്‍ അന്വേഷണ ഏജന്‍‌സികള്‍ നടത്തിയ അന്വേഷണം കോടതി പോലുള്ള കാര്യങ്ങള്‍ ശരിവെച്ചോ ഇല്ലയോ എന്ന് നോക്കി തീരുമാനിക്കും. ഈ ലോകത്ത് നടക്കുന്ന എല്ലാ സംഭവങ്ങളും ഞാന്‍ നേരിട്ടറിഞ്ഞ് ബോധ്യപ്പെട്ടാല്‍ മാത്രമേ വിശ്വസിക്കൂ എന്ന് വെച്ചാല്‍ ചുറ്റിയത് തന്നെ).ഇത് ഒരു ഉദാഹരണം മാത്രം. വ്യക്തിയെയല്ല നിലപാടിനെയാണ് ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്. ശാസ്ത്രീയമായി ചിന്തിക്കുന്നവര്‍ എല്ലാം ശാസ്ത്രീയമായിത്തന്നെ ചിന്തിക്കണം.

5. ശാസ്ത്രത്തിനും സാങ്കേതിക വിദ്യയ്ക്കുമൊന്നും ഒരു സംരക്ഷകരുടെയും ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതൊക്കെ അതിന്റേതായ രീതിയില്‍ പുരോഗമിച്ചുകൊള്ളും. ഇതിനിടയ്ക്ക് സ്യൂഡോകളും ചാവേറുകളുമൊക്കെ ധാരാളമുണ്ടാവും.ആവശ്യമുള്ളവര്‍ക്ക് അവരുമായി യുദ്ധത്തിലേര്‍പ്പെടാം. പക്ഷേ ശാസ്ത്രത്തിന്റെ പുരോഗതി ആ യുദ്ധത്തിന്റെ ഗതിവിഗതികളെ ആശ്രയിച്ചൊന്നുമല്ല. ശാസ്ത്രം എല്ലാക്കാലത്തുമുണ്ടായിരുന്നു. ഇന്ത്യയില്‍ പണ്ട് ശാസ്തീയചിന്തകളൊക്കെ നല്ല രീതിയിലുണ്ടായിരുന്നു എന്നാണ് എന്റെ ഒരു മനസ്സിലാക്കല്‍. ഇടതുപക്ഷം വന്നതില്‍ പിന്നെയാണോ അതിനൊരു ഇടിവ് സംഭവിച്ചത് എന്നൊരു സംശയം മാത്രം ഈയിടെയായി ഉണ്ട് :)

6. മറിച്ചൊരു തെളിവ് കിട്ടി ഞാന്‍ വിശ്വസിക്കുന്നതുവരെ ബ്ലോഗിലെ ഇപ്പോഴത്തെ ഈ ആധുനികശാസ്ത്രപ്രേമം തികച്ചും രാഷ്ടീയപ്രേരിതമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പല ശാസ്ത്രപ്രേമികളുടെയും ഉദ്ദേശശുദ്ധിയില്‍ എനിക്ക് സംശയമുണ്ട്. സംശയിക്കാനുള്ള എന്റെ മൌലികാവകാശം ഞാന്‍ പൂര്‍ണ്ണമായും വിനിയോഗിക്കുന്നു. അങ്ങിനെ സംശയിക്കാനുള്ള ചില കാരണങ്ങള്‍ ഞാന്‍ മുകളില്‍ കൊടുത്തിട്ടുണ്ട്. ഒരു കാരണവുമില്ലെങ്കിലും സംശയിക്കാനുള്ള അവകാശം എനിക്കുണ്ട് താനും.


റഫറന്‍സ്

എന്തിന് റഫറന്‍സ്? റഫറന്‍സ് വേണ്ടിടത്ത് അതൊക്കെ വെയ്ക്കണം. പക്ഷേ ഫണ്ടമെന്റലായ ഒരു ചിന്തയ്ക്ക് എവിടെ റെഫറന്‍സ്? ഉദാഗുണനത്തിന് ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കുള്ള ദൂരം അമ്പത് ഡെസിമല്‍ പ്ലേസിന് കൃത്യമായി പ്രവചിക്കാന്‍ ഞാന്‍ ഒരു പുതിയ മെതേഡ് കണ്ടെത്തിയിരിക്കുന്നു. കോത്താഴത്തുനിന്നും കൊങ്ങാണ്ടൂരിലേക്കുള്ള ദൂരം തടിസ്കെയില്‍ വെച്ച് അളന്ന് അതിനെ ഭൂമിയുടെ വ്യാസവുമായി ഗുണിച്ച് അതില്‍ നിന്നും ചന്ദ്രന്റെ ഡയമീറ്റര്‍ കുറച്ച് അതെല്ലാം കൂടി സൂര്യന്റെ എനര്‍ജിയുമായി ഹരിക്കുമ്പോളാണ് ഏറ്റവും കൃത്യമായി ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം കണക്കുകൂട്ടാന്‍ പറ്റുന്നത്. ഇതിലെന്ത് റഫറന്‍സ് ഇരിക്കുന്നു? ഇത് ശാസ്ത്രീയമാണോ അല്ലയോ എന്നറിയാന്‍ ഞാന്‍ പറഞ്ഞതുപോലെ ചെയ്തു നോക്കുക. സംഗതി കിട്ടുന്നുണ്ടെങ്കില്‍ ദാറ്റ്‌സ് ഇറ്റ്. എന്തിനും ഏതിനും റഫറന്‍സ് ആവശ്യപ്പെടേണ്ട ആവശ്യമൊന്നുമില്ല. റഫറന്‍സുകളൊന്നുമില്ലാത്ത ഫണ്ടമെന്റല്‍ തിങ്കിംഗ്-തികച്ചും ശാസ്ത്രീയമായി. അതും വേണം നമുക്ക്.


ഈ പോസ്റ്റില്‍ ഇംഗ്ലീഷില്‍ കൊടുത്തതൊഴിച്ച് ബാക്കിയെല്ലാം ഒരു ടെക്സ്റ്റ് ബുക്കിലുമില്ലാത്ത തികച്ചും മൌലികമായ, എന്റെ മാത്രമായ ചിന്തകളും അഭിപ്രായങ്ങളും. ഉഗാണ്ടയിലെ സായിപ്പിന്റെയും കോത്താഴത്തെ ശാസ്ത്രജ്ഞന്റെയും റഫറന്‍സുകളൊന്നും വെക്കാനില്ല. ഇംഗ്ലീഷിലെഴുതിയ കാര്യങ്ങള്‍ നോബല്‍ സമ്മാനം കിട്ടിയ ഒരു ശാസ്ത്രജ്ഞന്റെ സംസാരങ്ങളും മറ്റും വേറൊരാള്‍ പുസ്തകമാക്കിയ പുസ്തകത്തില്‍ നിന്നും ക്വോട്ടിയത്. അതിന്റെ മുഴുവന്‍ ക്രെഡിറ്റും പകര്‍പ്പവകാശവും അവര്‍ക്കും പ്രസാധകര്‍ക്കും മാത്രം. ഒറിജിനല്‍ ആയതുകാരണം വേറേ ഏതെങ്കിലും ആശയവുമായി പൊരുത്തപ്പെട്ടാലും ഇല്ലെങ്കിലും എനിക്കൊന്നും ചെയ്യാനില്ല.എന്റെ പോസ്റ്റിന്റെ രാജാവ് ഞാന്‍ മാത്രം.

(ഇതെല്ലാം എഴുതുന്നത് അതീവ വിരസമായ ഒരു തീവണ്ടിയാത്രയ്ക്കിടയില്‍. ഒരു സ്റ്റേഷനിലറങ്ങി ഈയാഴ്ചത്തെ മാതൃഭൂമി ആപ്പ് വാങ്ങിവായിച്ചപ്പോള്‍ ദേ കിടക്കുന്നു-

“...ഉദാ. ബി.ബി.സി നിരവധി പാര്‍ട്ടുള്ള ഒരു ഡോക്യുമെന്ററി മൂന്ന് നാല് തവണ പ്രക്ഷേപണം ചെയ്തിരുന്നു. അതിന്റെ പാഠം അലോപ്പതിയില്‍ കൊടുക്കുന്ന മരുന്നുകള്‍ ഒന്നും ഫലപ്രദമല്ല എന്നായിരുന്നു. പേടിപ്പിക്കുന്ന കഥ" - മാതൃഭൂമി 2010 മെയ് 23-29, പേജ് 27 രണ്ടാം കോളം ഒന്നാം പാര)

Labels: , , ,

Friday, April 02, 2010

അര്‍ത്ഥവര്‍ത്ത്

സിനിമയില്‍ സ്റ്റില്ലടിക്കുന്ന അണ്ണന് ഏറ്റവും അനുയോജ്യമായ പേരെന്തായിരിക്കും?

“ചാരി”

ഇവിടുണ്ട്.

നാലുമാസമായി പൊടിയടിച്ചുകിടന്ന റോഡില്‍ അവസാനം ടാര്‍ ചെയ്യാന്‍ അമ്മാവന്‍ വണ്ടി വന്നു. പേരുകണ്ടപ്പോള്‍ ഞെട്ടിപ്പോയി

“സ്പീഡ് സ്റ്റാര്‍”

ഒരമ്മാവന്‍ വണ്ടിയ്ക്ക് ഇതിലും അനിയോജ്യ് കുമാറായ നാമം വേറെന്തുണ്ട്. മണിക്കൂറില്‍ അഞ്ച് ക്രിമി സ്പീഡ് സ്റ്റാര്‍ !

രാമരാജ്യരാജുലു തന്റെ പ്രസ്ഥാനത്തിനിട്ട പേരല്ലേ, “സത്യം കമ്പ്യൂട്ടേഴ്സ്”- അയാളില്‍‌പരം സത്യം വേറെന്തുണ്ട്?

ആഗോള സമ്പത്ത് ഗദ്‌ഗദ് വ്യവസ്ഥ കുളമാകാന്‍ കാരണം “റിയല്‍” എസ്റ്റേറ്റ്. മൊത്തം സംഭവം അണ്‍‌റിയലിസ്റ്റിക്.

തിരുവനന്തപുരത്തെ ഇലക്ഷന്‍ കാലത്ത് മതിലിലെ ചുവരെഴുത്ത് ഇങ്ങിനെ “രാമചന്ദ്രന്‍ നായരെ" വിജയിപ്പിക്കുക. അതുമാത്രവുമല്ല, "രാമചന്ദ്രന്‍ നായ" വരെ ചുവപ്പും “രെ” തൊട്ട് ബാക്കി നീലയും. ഒരിടത്തല്ല, പലയിടത്ത്... സംഗതി അന്വര്‍ത്ഥമായിരുന്നോ...?
-------------------------------------------------------------------------------
“പ്ലാസ്റ്റിക് നിരോധനം ഒന്നിനും ഒരു പരിഹാരമല്ല. പ്ലാസ്റ്റിക് ഏതൊക്കെ രീതിയില്‍ പരിസ്ഥിതിക്കനുയോജ്യമായി ഡിസ്‌പോസ് ചെയ്യാമെന്നാണ് നമ്മള്‍ നോക്കേണ്ടത്. ഉദാഹരണത്തിന് മനുഷ്യന്‍ തന്നെ ധാരാളം അസുഖങ്ങള്‍ പരത്തുന്നു. എന്നുവെച്ച് മനുഷ്യന്‍ വേണ്ടാ എന്നാരെങ്കിലും പറയുമോ? അതുപോലെ പ്ലാസ്റ്റിക്കിനെയും കാണണം”

എഫക്റ്റീവ് വേസ്റ്റ് ഡിസ്‌പോസലിനെപ്പറ്റിയുള്ള ഏകദിന സെമിനാറിലേക്ക് സര്‍ക്കാരിന്റെ പരിസ്ഥിതി സെക്രട്ടറിയെയും മന്ത്രിയെയുമൊക്കെ
നേരിട്ട് ക്ഷണിച്ചത് അവരോടൊക്കെ തന്റെ പരിസ്ഥിതി പ്രേമം പങ്കുവെച്ചതിന്റെ ആവേശത്തില്‍ കാറിലിരുന്ന് അണ്ണന്‍ വാചാലനായി. വേസ്റ്റ് എങ്ങിനെ എഫക്റ്റീവായി ഡിസ്‌പോസ് ചെയ്യാമെന്നും അതിന്റെ ആവശ്യകതയും അങ്ങിനെ ചെയ്തില്ലെങ്കിലുള്ള ദോഷവുമെല്ലാം ചര്‍ച്ചാവിഷയമായി.

യാത്ര തുടരുകയാണ്. നല്ല ചൂട്. ഒരു ലിറ്റര്‍ മിനറല്‍ വാട്ടറൊക്കെ കണ്ണടച്ച് തുറക്കും മുമ്പാണ് കുടിച്ചു തീര്‍ക്കുന്നത്.വണ്ടി സിറ്റിയില്‍ കയറി ആറുവരിപ്പാതയുടെ നടുക്കൂടെ വണ്ടിയോടുന്നു. അപ്പുറത്തും ഇപ്പുറത്തും മുമ്പിലും പിറകിലുമെല്ലാം വണ്ടികള്‍.

ഒരു കുപ്പി തീര്‍ന്നപ്പോള്‍ എഫക്റ്റീവ് വേസ്റ്റ് ഡിസ്പോസലിന്റെ ഉത്തമോദാഹരണം ഞാന്‍ നേരിട്ട് കണ്ടു. മുന്നും പിന്നും നോക്കാതെ അണ്ണാച്ചി ആ കുപ്പി ഒരൊറ്റയേറ്... റോഡിലേക്ക്...

വേറൊരു എഫക്റ്റീവ് വേസ്റ്റ് ഡിസ്‌പോസലിന്റെ ഡിസ്‌പ്ലേ ഇവിടെ.

ആ ഷോക്കിലാണ് ഹോട്ടലിലേക്ക് പോയത്. രാവിലെ കുളിക്കാന്‍ കയറിയപ്പോള്‍ (കുളിയൊക്കെയുണ്ട്) കുളിമുറിയില്‍ എഴുതിവെച്ചിരിക്കുന്നത് കണ്ട് ഹോട്ടല്‍ മാനേജ്‌മെന്റിന്റെ പരിസ്ഥിതി പ്രേമത്തെയോര്‍ത്ത് സന്തോഷിച്ചിരുന്നു. ഒരു ബാത് ടൌവല്‍ അലക്കാന്‍ നാല്പത് ലിറ്ററോളം വെള്ളമാണ് വേണ്ടത്. ഡിറ്റര്‍ജന്റിലെ കെമിക്കലുകള്‍ ഒരിക്കലും നശിക്കാതെ മണ്ണില്‍ തന്നെ കിടക്കും... (അതുകൊണ്ട് കുളിക്കണ്ട എന്നാണോ ആവോ)... നിങ്ങള്‍ കുളിക്കാന്‍ കയറുമ്പോള്‍ നമ്മുടെ പ്രകൃതിയെപ്പറ്റിയും ഓര്‍ക്കുക (കുളിച്ചില്ലെങ്കിലുള്ള നമ്മുടെ പ്രകൃതമോര്‍ത്തല്ലേ നമ്മള്‍ മടിച്ചുമടിച്ചാണെങ്കിലും കുളിക്കുന്നത്)...

അതൊക്കെയോര്‍ത്ത് ഹോട്ടലില്‍ കയറിയപ്പോള്‍ വീണ്ടും മിനറല്‍ വാട്ടറിന്റെ രൂപത്തില്‍ സംഗതി ഷോക്ക്

കുടിക്കാന്‍ വെച്ചിരിക്കുന്ന മിനറല്‍ വാട്ടര്‍ ജാറിന്റെ ടാപ്പില്‍ നിന്നും വെള്ളം ഇറ്റിറ്റൊന്നുമല്ല വീഴുന്നത്. നയാഗ്രയ്ക്ക് ഒരഗ്രം കുറവ്. അത്രയേ ഉള്ളൂ...

അന്വര്‍ത്ഥമായ പേരുകളെപ്പറ്റി പണ്ട് ബ്ലോഗില്‍ നടന്ന കുറെ എഴുത്തുകള്‍ തപ്പിത്തപ്പിക്കിട്ടിയില്ല .
-------------------------------------------------------------------------------
“മഹാരാജാസ് കിരീടം തിരിച്ചുപിടിച്ചു”

ഒരു കിരീടം പോലും നേരേ പിടിക്കാന്‍ അറിയാത്ത മഹാരാജാവോ... കഷ്ടം...

Monday, March 01, 2010

അഴീക്കോടും ടെലിഫോണും പ്രൈവസിയും

അഴീക്കോട്-മോഹന്‍‌ലാല്‍ വിവാദത്തില്‍ (തിലകനൊക്കെ എന്നേ ഔട്ട്) നമ്മള്‍ പതിവുപോലെ മറക്കുന്നത് പതിവു സംഗതി തന്നെയാണ്

മൂലകാരണം.

ഇവിടെ പ്രശ്‌നങ്ങളുടെ തുടക്കം (പത്ര-ടിവി മാധ്യമങ്ങളിലൂടെ ഞാന്‍ മനസ്സിലാക്കിയിടത്തോളം) മോഹന്‍‌ലാല്‍ അഴീക്കോടിനോട് നടത്തിയ ഒരു ടെലിഫോണ്‍ സംഭാഷണമാണ്. അതാവട്ടെ, തികച്ചും വ്യക്തിപരമായി മോഹന്‍‌ലാല്‍ അഴീക്കോടിനെ വിളിച്ചതുമാണ്. സ്വര്‍ണ്ണക്കടയുടെ പരസ്യത്തില്‍ മോഹന്‍‌ലാല്‍ അഭിനയിക്കുന്നതിനെ അഴീക്കോട് വിമര്‍ശിച്ചപ്പോള്‍ ജീവിച്ചുപൊക്കോട്ടെ മാഷേ, എന്റെ മേലൊക്കെ എന്തിനു കുതിരകയറുന്നു എന്നോ മറ്റോ മോഹന്‍‌ലാല്‍ ചോദിച്ചു. അഴീക്കോടാകട്ടെ,അപ്പോളേ തിലകന്‍ പ്രശ്നം എടുത്തിട്ടു. ലാല്‍ ഇന്ന് മമ്മൂട്ടി പറഞ്ഞപോലെ അഴീക്കോടിനോട് അതൊക്കെ തീര്‍ക്കാമെന്ന് പറഞ്ഞു (എന്ന് അഴീക്കോട് മാധ്യമങ്ങളോട് പറഞ്ഞു-താനങ്ങിനെ പറഞ്ഞിട്ടില്ല എന്ന് ലാലും പറഞ്ഞു).

വ്യക്തിപരമായി ഒരാള്‍ ഫോണില്‍ വിളിച്ച് സംസാരിക്കുന്ന കാര്യങ്ങള്‍ പരസ്യപ്പെടുത്തരുത് എന്ന ധാര്‍മ്മികത തെറ്റിച്ചതാണിവിടെ മൊത്തം പ്രശ്നമായത്. ഏതോ വിവരങ്ങള്‍ തനിക്ക് കിട്ടി എന്ന് അഴീക്കോട് പറഞ്ഞപ്പോള്‍ അത് എവിടെനിന്നാണ് കിട്ടിയത് എന്ന് മനോരമയിലെ വേണു ചോദിച്ചപ്പോള്‍ അതൊന്നും പറയാന്‍ പറ്റില്ല, അത് രഹസ്യമായിട്ട് തന്നെയിരിക്കും എന്ന് ധാര്‍മ്മികതിച്ചയാളാണ് അഴീക്കോട്. അദ്ദേഹം മോഹന്‍‌ലാലിന്റെ അനുവാദമില്ലാതെ അദ്ദേഹത്തിന്റെ ടെലിഫോണ്‍ സംഭാഷണം പരസ്യപ്പെടുത്തരുതായിരുന്നു. അത് തെറ്റിച്ചതാണ് ഇവിടുത്തെ മൂലകാരണം.

അതുകൊണ്ട് അഴീക്കോടിനെ ഫോണ്‍ ചെയ്യുമ്പോള്‍ സൂക്ഷിക്കുക, സംഗതി അടുത്ത ദിവസം നാടുമുഴുവന്‍ അറിയും. മാത്രവുമല്ല, താനൊരു തനി മലയാളിയാണെന്നും ശ്രീ അഴീക്കോട് തെളിയിച്ചുകൊണ്ടേയിരിക്കുന്നു. ഒരാളെ അടിച്ചിരുത്താന്‍ ഏതറ്റം വരെ പോകാനും നമ്മള്‍ മലയാളികള്‍ക്ക് മടിയില്ലല്ലോ. മോഹന്‍‌ലാലിന്റെ കുടുംബകാര്യങ്ങളില്‍ വരെ അദ്ദേഹം ഇടപെട്ടു. ചേട്ടന്റെ സ്വത്തം കൈയ്യേറ്റം ചെയ്യെങ്കില്‍ പരാതിക്കാരന്‍ ചേട്ടനോ ചേട്ടനോട് ബന്ധപ്പെട്ടവരോ ആകണമല്ലോ. സിനിമാ വിഷയത്തില്‍ അഭിപ്രായം പറയാന്‍ ഏതൊരു ഇന്ത്യന്‍ പൌരനും അവകാശമുണ്ടെന്ന് വാദിക്കാം. പക്ഷേ വല്ലവരുടെയും കുടുംബകാര്യങ്ങളില്‍ മിനിമം അയാളുടെ അനുവാദമെങ്കിലുമില്ലാതെ അഭിപ്രായം പൊതുജനങ്ങളോട് മാധ്യമങ്ങളിലൂടെ പറയാന്‍ എല്ലാ ഇന്ത്യന്‍ പൌരനും അവകാശമുണ്ടോ എന്ന് വക്കീല്‍ മമ്മൂട്ടിയോടുതന്നെ ചോദിക്കാം. ഇല്ല എന്നുതന്നെയാണ് എനിക്ക് തോന്നുന്നത് (അഴീക്കോട് സ്റ്റൈലില്‍ “സെക്രട്ടറിയേറ്റിലെ ആരോ പറഞ്ഞ അടിസ്ഥാനത്തിലാണ് പറയുന്നത്, തെറ്റാണെങ്കില്‍ ഞാന്‍ മാപ്പുപറയാന്‍ തയ്യാറാണ്“).

മാത്രവുമല്ല, ഫാസിസവും തലപൊക്കിത്തുടങ്ങി. മോഹന്‍ലാല്‍ മാനനഷ്ടത്തിന് കേസുകൊടുക്കും എന്ന വാര്‍ത്ത കണ്ടപ്പോള്‍ ലാല്‍ മേലില്‍ വായ തുറക്കാതിരിക്കാനുള്ള പണി ഞാന്‍ കൊടുക്കും എന്ന് അഴീക്കോട് പറഞ്ഞത്രേ (ഇന്ത്യാവിഷന്‍ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍). അത് കൊള്ളാം. എതിരാളികള്‍ മേലില്‍ വായേ തുറക്കരുത് എന്നൊക്കെ ആഗ്രഹിക്കുന്നത് ഏകാധിപതികളും സ്വേച്ഛാധിപതികളും അധികാരം തലയ്ക്കുപിടിച്ചവരുമൊക്കെയല്ലേ. ഇതിനൊക്കെയെതിരെ നമ്മള്‍ സാദാ മലയാളികള്‍ ചുമ്മാ ഒന്ന് പ്രതികരിക്കുകയെങ്കിലും വേണ്ടേ.

മോഹന്‍ലാലിനെതിരെ അഴീക്കോട് പരസ്യമായി പറഞ്ഞപ്പോള്‍ തിരിച്ച് പത്രപ്രസ്താവനകളൊന്നും നടത്താതെ അഴീക്കോടിനെ ഫോണ്‍ ചെയ്ത് കാര്യം ചോദിക്കുക എന്ന മര്യാദയാണ് മോഹന്‍ലാല്‍ കാണിച്ചത്. അഴീക്കോടാകട്ടെ, ലാലിനെക്കൊണ്ട് തിലകന്‍ പ്രശ്നത്തില്‍ അഭിപ്രായം പറയിച്ചിട്ട്, ലാലെന്നേ വിളിച്ചേ, ഇതൊക്കെയാണേ പറഞ്ഞത് എന്ന പരസ്യപ്രസ്താവന നടത്തി. തനിക്ക് അപകീര്‍ത്തികരമെന്ന് തോന്നിയ പ്രസ്താവന അഴീക്കോട് നടത്തിയപ്പോള്‍ മാനനഷ്ടത്തിന് കേസുകൊടുക്കാനാണ്; ലാല്‍ തുനിയുന്നത്. അഴീക്കോടാവട്ടെ ലാലിന്റെ വായ ഇനിയൊരിക്കലും എങ്ങിനെ തുറപ്പിക്കാതിരിക്കാം എന്ന് ചിന്തിക്കുന്നു.

ഇതിനെയല്ലേ പ്രായത്തിന്റെ പക്വത എന്ന് വിളിക്കുന്നത്.

(ഈ പ്രശ്നത്തില്‍ ഇനിയൊരു മാറ്റമുണ്ടാവുന്നതുവരെ ഞാന്‍ ലാലേട്ടന്റെ കൂടെ. കാരണം അഴീക്കോട് ഒരു ടെലിഫോണ്‍ സംഭാഷണം പരസ്യപ്പെടുത്തി-വിളിച്ചയാളിന്റെ അനുമതിയില്ലാതെ,ലാലിന്റെ കുടുംബകാര്യങ്ങളില്‍ കുടുംബത്തിലെ ആരുടെയും അനുവാദമില്ലാതെ പരസ്യപ്രസ്താവന നടത്തി, ലാല്‍ കേസുകൊടുക്കും എന്ന വാര്‍ത്ത വന്നപ്പോള്‍ ലാലിന്റെ വായ ഇനിയൊരിക്കലും തുറപ്പിക്കാതിരിക്കാനുള്ള വഴികള്‍ നോക്കി)

(മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ടൈപ്പിയത്. “തെറ്റാണെങ്കില്‍ മാപ്പ് ചോദിക്കാന്‍ തയ്യാറാണ്”).

Labels: , ,

Tuesday, February 23, 2010

ലാലല് പിടിച്ച പുലിവാലല്

എന്തായാലും സംഗതി ഹോട്ടായി. എനിക്കിഷ്ടപ്പെട്ടു...

"വിഗ്ഗും ചാന്തും പൌഡറും മാറ്റിയിട്ടിട്ടൊന്നിറങ്ങിക്കേ, സുന്ദരിമാരൊക്കെ ബോധം കെട്ടുവീഴും"- അഴീക്കൊട്

"അഴീക്കോടിന് സുന്ദരന്മാരോടൊക്കെ പണ്ടേ അസൂയയാണ്" - പത്മനാഭന്‍

"മതിഭ്രമം (അതായത് ചിത്തഭ്രമം) ഉള്ളവര്‍ക്ക് ആദ്യം തോന്നുന്നത് മറ്റുള്ളവര്‍ക്ക് അതുണ്ടെന്നതാണ്" - അഴീക്കോട് (അത് അഴീക്കോടിന് മനസ്സിലായത് പുസ്തകം വായിച്ചിട്ട്- അഴീക്കോടിനത് മനസ്സിലാക്കാന്‍ പറ്റി എന്നതാണ് കാര്യം).

എന്തായാലും എന്റെ ലാലേ, എന്തിനായിരുന്നു ഈ വയസ്സാം കാലത്ത് ഇതിന്റെയൊക്കെ ആവശ്യം? മൌനം വിഡ്ഢ്യാനു പാഷാണം എന്നതല്ലായിരുന്നോ ചൊല്ല്? സുന്ദരസുകുമാര അഴീക്കോടിനെ “അയാള്‍“ കഥയെഴുതട്ടെ എന്നൊക്കെ പറഞ്ഞത് എന്തായാലും കുറച്ച് ബഹുമാനക്കുറവ് തന്നെ. ഒന്നുമില്ലെങ്കിലും ലല്ലലം പാടുന്ന ലാലിന്റെ അച്ഛന്റെ (അപ്പൂപ്പന്റെ?) പ്രായമില്ലേ ശ്രീ അഴീക്കൊടിന്?
സ്വര്‍ണ്ണക്കടയുടെ പരസ്യത്തെപ്പറ്റി പറയണോ വേണ്ടയോ എന്നത് അഴീക്കൊടിന്റെ സ്വാതന്ത്ര്യം- അതിലഭിനയിക്കണമോ വേണ്ടയോ എന്നത് ലാലിന്റെ സ്വാതന്ത്ര്യവും. അത് അങ്ങിനെയങ്ങ് പോയാല്‍ പോരായിരുന്നോ? കഷ്ടകാലത്തിന് കൂട്ടിനിക്കാര്യത്തില്‍ മമ്മൂട്ടിയെ പോലും കിട്ടില്ല- കാരണം അദ്ദേഹം ഒരു സ്വര്‍ണ്ണക്കടയുടെ പരസ്യത്തിലും ഇതുവരെ അഭിനയിച്ചിട്ടില്ല (ശരിതന്നെ?). ഇനിയിപ്പോള്‍ അറ്റ്‌ലാസ്റ്റ്, മഹാനടന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ തന്നെ ശരണം.

അഴീക്കോടും കലക്കി - ഞാന്‍ ലാലിനോട് പറഞ്ഞു, ഇതിനൊക്കെ മദ്ധ്യസ്ഥം വഹിക്കാനുള്ള ക്ഷമയും സമയവും എനിക്കില്ല, അതൊക്കെ ക്ഷമയും സര്‍വ്വോപരി സമയവുമുള്ള സാസ്കാരിക വകുപ്പ് മന്ത്രിയൊക്കെയാണ് ചെയ്യേണ്ടത് - അതുകൊണ്ടല്ലേ, ഇന്നുതന്നെ ബഹുമന്ത്രി പറഞ്ഞത്..., എല്ലാവര്‍ക്കും സമ്മതമാണെങ്കില്‍ ഞാനേറ്റു കാര്യമെന്ന്? എന്താണ് കാര്യം? - അഴീക്കൊട് പറഞ്ഞു... അങ്ങിനെ ഒടുവില്‍ അഴീക്കോട് ആരായീ...?

ലാല്‍ ദുബായിയില്‍ തന്നെ കയറിപ്പിടിക്കുന്നത് ഇത്തരം സില്ലി കാര്യങ്ങളില്‍ ലാല്‍ അമിതശ്രദ്ധ വെക്കുന്നതുകൊണ്ടാണെന്ന് അഴീക്കോട്. മന്ദബുദ്ധികളുടെ ലക്ഷണമാണത്രേ അത് ...

ഹെന്റമ്മോ, ഞാന്‍ നിര്‍ത്തി.

Labels: , ,

Thursday, February 04, 2010

വ്യേണുനാദം

ഈ വേണുവാര്?

മണ്‍‌രമറ്റീവിയുടെ ഇന്നത്തെ കൌണ്ടര്‍മണിപ്പരിപാടിയായ ശിവരാമവിചാരണയുടെ അവസാനം സഖാവ് വേണുവിന്റെ ഊപ്പസംഹാരം:

“ഈ പരിപാടി ഇത്ര തരം‌താണ നിലവാരത്തിലെത്തിയത് കാണിക്കുന്നത് (മാര്‍ക്സിസ്റ്റ്) പാര്‍ട്ടി ഇന്ന് നേരിടുന്ന...” (എന്നോ മറ്റോ)

അണ്ണോ വേണൂ, ആ പരിപാടി ഇത്രയും തറ താണതാക്കാന്‍ താങ്കള്‍ വഹിക്കുന്ന പങ്ക് എത്രയെന്ന് താങ്കളന്വേഷിക്കാത്തത് താങ്കളുടെ എളിമകൊണ്ടാണെന്ന് ആര്‍ക്കാണറിയാന്‍ വയ്യാത്തത്?

ഒരാളും പറയുന്നത് മുഴുമിപ്പിക്കാന്‍ സമ്മതിക്കില്ല... ആരെങ്കിലും എന്തെങ്കിലും പറഞ്ഞ് വരുമ്പോള്‍ പരസ്പരബന്ധമോ നൂല്‍‌ബന്ധം പോലുമോ ഇല്ലാത്തതെങ്കിലും ഇടയ്ക്ക് കയറി ചോദിക്കും.പങ്കെടുക്കുന്നവര്‍ എന്തുകൊണ്ടാണോ “ലെവിടെ നില്‍ക്കഡോ, ഞാനൊന്ന് പറഞ്ഞ് തീരട്ട്, എന്നിട്ട് തോക്കില്‍ കയറി വെടിവെക്ക്” എന്ന് പറയാത്തത്...

(രാജ്‌മോഹന്‍ ഉണ്ണിത്താനോടും അണ്ണാച്ചി ആ സ്റ്റൈല് പരിപാടി നടത്താന്‍ നോക്കി- ഉണ്ണിത്താനണ്ണന്‍ ഒന്നാന്തരമായി പറഞ്ഞൂ- “വേണൂ, താനെന്നാ വിസ്തരിക്കുകയാണോ, വിചാരണയൊക്കെ അങ്ങ് കോടതിയില്‍ രാവിലേ തന്നെ കഴിഞ്ഞു, ഇവിടെ താനൊക്കെ വിളിച്ച് വരുത്തിയതുകൊണ്ടാണ് ഞാനൊക്കെ വന്നിരിക്കുന്നത്. അതുകൊണ്ട് അണ്ണന്‍ വിട്ടുപിടി” (എന്നപോലെയോ മറ്റോ)).

യെന്തൊരഹംഭാവം... ഇന്ന് മുന്നെമ്പി ശ്രീ ശിവരാമനോട് “...അങ്ങോട്ട് പറയുന്നതും കേള്‍ക്കണം” എന്ന് ദേഷ്യപ്പെട്ട് പറയുന്നതും കണ്ടു- ഇങ്ങനെയൊക്കെ സംസാരിക്കാന്‍ ഇദ്ദേഹമാരാണാവോ?
(അങ്ങിനെ അങ്ങോട്ട് പറയുന്നതും കേള്‍ക്കണമെന്ന് പറഞ്ഞ് കേള്‍പ്പിച്ചത് ശ്രീ ഉമ്മന്‍ ചാണ്ടി ഓഫര്‍ തന്നൂ എന്ന് ശിവരാമന്‍ പരസ്യമായി പറഞ്ഞൂ എന്ന് പറഞ്ഞാണ്. ശിവരാമന്‍ വ്യക്തമായില്ല, ഒന്നുകൂടി പറയൂ എന്ന് പറഞ്ഞപ്പോള്‍ അണ്ണന്‍ വ്യക്തമാക്കി:
ശിവരാമന് വേണ്ട ഓഫര്‍ അങ്ങോട്ട് കൊടുക്കും എന്ന് ഉമ്മന്‍ ചാണ്ടി പരസ്യമായി പറഞ്ഞല്ലോ... അപ്പോള്‍ ശിവരാമന്‍ പറഞ്ഞു, അത് ഉമ്മന്‍ ചാണ്ടി പറഞ്ഞതല്ലേ, ഞാന്‍ പറഞ്ഞതല്ലല്ലോ എന്ന്. അപ്പോള്‍ വേണുനാദം ഒരു നാനോസെക്കന്റ് നേരത്തേക്ക് നിലച്ചു, പിന്നെയും പൂര്‍വ്വാധികം ശക്തിയായി)

ആദ്യം ശിവരാമന്‍ പറഞ്ഞൂ എന്ന് പറഞ്ഞ് അങ്ങോട്ട് പറയുന്നതും കേള്‍ക്കണം എന്ന് അദ്ദേഹത്തെ ഗുണദോഷിച്ചു. ഞാന്‍ അങ്ങിനെ പറഞ്ഞില്ലല്ലോ എന്ന് ശിവരാമന്‍ പറഞ്ഞപ്പോള്‍ വേണുവണ്ണന്‍ നെക്സ്റ്റ് ക്വസ്റ്റ്യന്‍.

പൊന്ന് വേണൂ, ആ മനോരമയുടെ നിലവാരമെങ്കിലും കാണിക്കാമെങ്കില്‍ സ്വല്പമൊക്കെയല്ലേ തറയാവൂ. ഇത്തറയ്ക്ക് തറയാക്കണോ?

അതോ ഇതും ഒരു ലാര്‍ജര്‍ ഗെയിം പ്ലാനിംഗ് കമ്മീഷനാണോ?

“ബലികുടീരങ്ങളേ...”

(പണ്ടൊരിക്കല്‍ താന്‍ പറയാത്ത കാര്യം പറഞ്ഞൂ എന്ന് സുകുമാര്‍ അഴീക്കോടിനോട് പറഞ്ഞപ്പോള്‍ ഞാനങ്ങിനെ പറഞ്ഞില്ല, താന്‍ ആ പറഞ്ഞത് പിന്‍‌വലിക്കണം എന്ന് ശ്രീ അഴീക്കോട് ചൂടായപ്പോള്‍ സ്വതസിദ്ധമായ ശൈലിയില്‍ ലൈന്‍ കിട്ടുന്നില്ല, ഞാന്‍ പിന്നീട് വരാം എന്ന് ഏഷ്യാനെറ്റില്‍ പറഞ്ഞതും ഈ വേണുനാദമായിരുന്നോ?)

Saturday, January 23, 2010

സക്കറിയ സംഭവാവലോകനത്തിന്റെ ശാസ്ത്രീയത

എന്തിലും ഏതിലും ശാസ്ത്രീയത, അതും ആധുനിക ശാസ്ത്രീയത മാത്രം കാണുന്ന, ഉണ്ടോ എന്ന് നോക്കുന്ന നമ്മളൊക്കെ സക്കറിയ വിവാദത്തില്‍ ജ്യോതിഷത്തിലേക്കും കവിടി നിരത്തിലിലേക്കും ആഭിചാരത്തിലേക്കുമൊക്കെ മാത്രം നോക്കുന്നതിന്റെ ശാസ്ത്രീയത എത്ര ആലോചിച്ചിട്ടും അങ്ങ്ട് പിടികിട്ടുന്നില്ല.

പയ്യന്നൂരില്‍ ശരിക്കും എന്തിനാണ് ആ പ്രസംഗം കേട്ട ചിലര്‍ സക്കറിയയുടെ കുത്തിന് പിച്ചതെന്ന് ആര്‍ക്കെങ്കിലുമറിയാമോ? ഇനി അറിയാന്‍ വയ്യെങ്കില്‍ നമ്മളെന്താണ് ചെയ്യേണ്ടത്? മൊത്തം കാര്യങ്ങളെ ശാസ്ത്രീയമായി ഒന്നവലോകിക്കണം. അതല്ലേ വേണ്ടത്?

അതായത് അവിടെ കൂടിയവര്‍ സക്കറിയയെ തടഞ്ഞുവെച്ചതും ചോദ്യം ചെയ്യതും അത് കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഒളിവുജീവിതത്തെ പരാമര്‍ശിച്ചതുകൊണ്ടായിരുന്നോ അതോ രാജ്‌മോഹന്‍ ഉണ്ണിത്താനെ മോബ് ജസ്റ്റിന്‍ പതാലി ആക്കാന്‍ മാര്‍ക്സിസ്റ്റുകാര്‍ നോക്കിയതിനെ സക്കറിയ വിമര്‍ശിച്ചതുകൊണ്ടായിരുന്നോ?

സംഭവം നടന്ന് ഇരുപത്തിനാലു മണിക്കൂറിന് ശേഷം പാര്‍ട്ടിനേതാക്കന്മാര്‍ കൂടി തീരുമാനിച്ച് “ഓക്കേ, നമ്മള്‍ അവിടുത്തെ കുത്തിനു പിടുത്തത്തിനു കാരണം സക്കറിയായുടെ ഈ പരാമര്‍ശമായിരുന്നു, നമ്മള്‍ അതിനെ അങ്ങ് താത്വികിക്കും” എന്ന് തീരുമാനമെടുത്ത് അത് വള്ളിപുള്ളി വിടാതെ നടപ്പാക്കാന്‍ ബ്ലോഗിനകത്തും പുറത്തുമുള്ളവര്‍ നടത്തുന്ന ശ്രമങ്ങളൊക്കെ അവിടെ നില്‍ക്കട്ടെ...

ആ‍ക്ക്‍ച്വലി, കുത്തിനുപിടുത്തത്തിനു കാരണം എന്തായിരുന്നു?

ഇനി ഇപ്പോള്‍ ഇതറിയണമെങ്കില്‍ കുത്തിനു പിടിച്ചവരുടെ കുത്തിനു പിടിച്ചിട്ടുപോലും കാര്യമില്ല; കാരണമെന്തെന്ന് പാര്‍ട്ടി ഓള്‍‌റെഡീ തീരുമാനിച്ചു. ഇനി കുത്തിനു പിടിച്ചവര്‍ എന്തിനായിരുന്നു പിടിച്ചതെന്ന് പറഞ്ഞാല്‍ പോലും പാര്‍ട്ടി സമ്മതിക്കില്ല, പാര്‍ട്ടിയെക്കാളും വലിയ പാര്‍ട്ടിഭക്തി കാണിക്കുന്ന ലോക്കല്‍ കമ്മറ്റി മെമ്പ്രമ്മാര്‍ അതിനപ്പുറം അത്
സമ്മതിക്കുകയുമില്ല.

അപ്പോള്‍ പിന്നെ ശാസ്ത്രീയത എന്ന് പറയുന്നത് അന്ന് കുത്തിനുപിടിച്ചവരെയെല്ലാം നാര്‍ക്കോ അനാലിസിസിലിയ്ക്കോ ഗൂഗിള്‍ മാപ്പിംഗിനോ മറ്റോ വിധേയരാക്കുക, അവര്‍ യഥാര്‍ത്ഥത്തില്‍ കുത്തിനു പിടിക്കാനുള്ള കാരണം ശാസ്ത്രീയമായി കണ്ടെത്തുക, എന്നിട്ട് ഇതിനെപ്പറ്റി അവലോകനങ്ങളും വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നടത്തുക - ഇതാണ്, ഇതുമാത്രമാണ് സക്കറിയ വിവാദാവലോകനത്തില്‍ ശാസ്ത്രീയമായാണ് കാര്യങ്ങള്‍ നടത്തേണ്ടതെങ്കില്‍ ചെയ്യേണ്ടത്.

പക്ഷേ ആധുനിക ശാസ്ത്രത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന, ആധുനിക ശാസ്ത്രാന്ധവിശ്വാസച്ചാവേറുകള്‍ എത്രമാത്രം അശാസ്ത്രീയമായാണ് സക്കറിയ സംഭവം വിശകലിച്ചതെന്ന് നോക്കിക്കേ... അവിടുത്തെ ആള്‍ക്കാര്‍ സക്കറിയായുടെ കുത്തിനു പിടിക്കാനുള്ള യഥാര്‍ത്ഥ കാരണം എന്തായിരുന്നു എന്ന് ആരും തന്നെ അന്വേഷിച്ച് കണ്ടില്ല. സക്കറിയ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഒളിജീവിതത്തെ പരാമര്‍ശിച്ചു. അങ്ങിനെ പരാമ‌ര്‍ശിച്ചെങ്കില്‍ പിന്നെ അതുതന്നെ കുത്തിനുപിടിക്കാന്‍ കാരണം എന്നങ്ങ് തീരുമാനിച്ചു ശാസ്ത്രീയരെല്ലാവരും. ബെസ്റ്റ് ശാസ്ത്രീയത തന്നെ.

മാത്രവുമല്ല, ആധുനിക ശാസ്ത്രത്തിന്റെ ശക്തനായ ഒരു വക്താവുതന്നെ പയ്യന്നൂരിലെ നാട്ടുമ്പുറത്തുകാരെ ഇവിടെ വിലയിരുത്തിയിട്ടുണ്ട്:

“'ഒളിവ് ജീവിതത്തിന്റെ സുഖത്തില് ലൈംഗീകതയോടെ പ്രവര്‍ത്തിച്ച പ്രസ്ഥാനം' എന്നൊക്കെ പറഞ്ഞതിന്റെ സാംസ്കാരിക വിമര്‍ശനപരമായ അര്‍ത്ഥമൊന്നും നാട്ടുമ്പുറത്തുകാരുടെ തലയില്‍ ഓടിയിട്ടുണ്ടാവില്ല... “

അങ്ങിനെ സാസ്കാരിക വിമര്‍ശനപരമായ അര്‍ത്ഥമൊക്കെ ഓടാന്‍ മാത്രം വലിപ്പമുള്ള തലയൊന്നുമില്ലാത്ത നാട്ടുമ്പുറത്തുകാരുടെ തലയിലൂടെ ഓടാന്‍ പാകത്തിനുള്ള സംഗതി സക്കറിയ തന്നെ പരാമര്‍ശിച്ച മഞ്ചേരി സംഭവമാണെന്നാണ് എന്റെ പരിമിതമായ ശാസ്ത്രബോധം എന്നോട് പറയുന്നത്. എന്തായാലും അങ്ങിനെയുരു സാധ്യതയെങ്കിലുമുണ്ടെങ്കില്‍ ആ സാധ്യതയും കൂടി കണക്കിലെടുത്ത് യഥാര്‍ത്ഥ കാരണം എന്താണെന്ന് മനസ്സിലാക്കിയിട്ടു വേണ്ടേ പയ്യന്നൂരിലെ നാട്ടുമ്പുറത്തുകാരുടെ പ്രതികരണത്തെ വിലയിരുത്താന്?.

അല്ലാതെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഒളിവുജീവിതത്തെപ്പറ്റിയുള്ള പരാമര്‍ശമായിരുന്നു പയ്യന്നൂര്‍ സംഭവത്തിന് കാരണമെന്ന നിഗമനത്തിലെ ശാസ്ത്രീയത എന്താണ്? ആധുനിക ശാസ്ത്രീയര്‍ തന്നെ ഇത്രയും അശാസ്ത്രീയമായി ഇക്കാര്യങ്ങള്‍ കൈകാര്യം ചെയ്താല്‍ ശാസ്ത്രത്തിന്റെ ഗതി എന്താകുമെന്നറിയാന്‍ പിന്നെ കവിടി നിരത്തുക മാത്രമേ ഒരു മാര്‍ഗ്ഗമുള്ളൂ. ഒരൊറ്റ ശാസ്ത്രീയവാദിയും സക്കറിയായുടെ പ്രസംഗത്തിന്റെ ഏത് ഭാഗമാണ് പയ്യന്നൂരിലെ നാട്ടുമ്പുറത്തുകാരെ അദ്ദേഹത്തിന്റെ പിടലിക്ക് പിടിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ചോദിക്കുന്നത് ഞാന്‍ ഇതുവരെ കേട്ടില്ല. ആകപ്പാടെ കണ്ട ഒരു ശാസ്ത്രീയത, വീഡിയോയില്‍ കണ്ട കാര്യങ്ങളാണ് പ്രകോപനത്തിന് കാരണമെന്ന നിഗമനത്തില്‍ എങ്ങിനെയെത്തി, മഞ്ചേരി സംഭവം പരാമര്‍ശിച്ചതും കാരണമല്ലേ എന്ന് ചോദിച്ചപ്പോള്‍ മഞ്ചേരി സംഭവം പരാമര്‍ശിച്ചതാണ് കാരണമെന്ന് നിഗമനത്തില്‍ താങ്കള്‍ എങ്ങിനെയെത്തി എന്ന മറുചോദ്യമാണ്. നീ ഇങ്ങിനെ ചോദിച്ചാല്‍ ഞാന്‍ ഇങ്ങിനെ ചോദിക്കും എന്ന തികച്ചും സയന്റിഫിക്കായ ഒരു വാദമായിരുന്നു അത്.

പയ്യന്നൂരില്‍ സക്കറിയ ഒരു പ്രസംഗം നടത്തി, എല്ലാവരും വീട്ടില്‍ പോയി, പിന്നെ പയ്യെപ്പയ്യെ ആ പ്രസംഗത്തെ വിശകലനം ചെയ്തു, അപ്പോള്‍ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഒളിജീവിതത്തെപ്പറ്റിയുള്ള സക്കറിയയുടെ പരാമര്‍ശങ്ങള്‍ കണ്ടു, അതിനെപ്പറ്റി ചര്‍ച്ചകള്‍ നടത്തി, ആള്‍ക്കാര്‍ അവരവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞു, ചിലര്‍ തെറ്റായെന്ന് പറഞ്ഞു, ചിലര്‍ ശരിയെന്ന് പറഞ്ഞു, ചിലര്‍ അഭിപ്രായസ്വാതന്ത്ര്യത്തെപ്പറ്റി പറഞ്ഞു, കാക്കനാടനും തനിക്ക് പറയാനുള്ളത് പറഞ്ഞു... ഇതെല്ലാം മനസ്സിലാക്കാം ഇതിലെല്ലാം വേണ്ടരീതിയിലുള്ള ശാസ്ത്രീയതയുമുണ്ട്. പക്ഷേ ഇവിടെ ഫോക്കസ് എന്തായിരുന്ന് സക്കറിയായുടെ പിടലിക്ക് പിടിക്കാന്‍ പയ്യന്നൂരിലെ നാട്ടുമ്പുറത്തുകാരുടെ പ്രകോപനം എന്നതാണ്. പയ്യന്നൂരിലെ പ്രകോപനത്തിനു കാരണം തിരുവനന്തപുരത്തും ഉഗാണ്ടയിലും ഇരുന്ന് തീരുമാനിച്ച്, ആ തീരുമാനത്തിനനുസരിച്ച് മാത്രം പ്രതികരിക്കുന്ന ഒരു സ്ഥിതിവിശേഷം ഒരിക്കലും പ്രോത്സാഹിപ്പിച്ചുകൂടാ.

ഡിഫിയും മോബ് ജസ്റ്റിസും

ശരിയാണ്. ജയകൃഷ്ണന്‍ മാഷിനെയൊക്കെ കൊന്നപോലെ വളരെ ആസൂത്രിതമായി, പ്ലാനും പദ്ധതിയുമൊക്കെ തയ്യാറാക്കി നടപ്പാക്കിയ ഒരു സംഭവമല്ലായിരുന്നു പയ്യന്നൂര്‍ സംഭവം. അതുകൊണ്ട് ഡിഫിക്കാര്‍ പയ്യന്നൂരില്‍ ചെയ്തതിനെ ബാംഗ്ലൂരിലും മറ്റും ശ്രീരാമസേനയൊക്കെ ചെയ്ത കാര്യങ്ങളുമായി താരത‌മ്യപ്പെടുത്തുന്നത് തികച്ചും തെറ്റാണ്. അതുപോലെ ഇതിനുമുന്‍പ് ഡിഫിക്കാര്‍ സ്വാമിമാരുടെയൊക്കെ മുടിവെട്ടിയതും താടിവടിച്ചതും ഒട്ടും ആസൂത്രിതമല്ലായിരുന്നു. രാജ്യനന്മയ്ക്കായി ചെയ്യുന്ന ഒരു നല്ലകാര്യമെന്ന രീതിയില്‍ പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ പേരില്‍ മാത്രമേ ഡിഫിക്കാര്‍ നിയമം കയ്യിലെടുക്കാറുള്ളൂ. അതിനെ ശ്രീരാമസേനയുടെ പ്രവര്‍ത്തികളുമായി താരത‌മ്യം ചെയ്യുന്നത് ശുദ്ധ പോക്രിത്തരമാണ്. പക്ഷേ ഒരു വലതുപക്ഷ വര്‍ഗ്ഗീയ തീവ്ര ഫാസിസ്റ്റ് വാദിയും വളരെ ആര്‍ജ്ജവത്തോടെ തന്റെ ആറെസ്സെസ്സ് ചായ്‌വ് വ്യക്തമായി പറയുകയും അതിന് ട്യൂട്ടോറിയല്‍ ആര്‍മിയുടെ സ്പെഷല്‍ സല്യൂട്ട് വാങ്ങിക്കുകയും ചെയ്ത എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നത് ഡിഫിക്കാരുടെ തന്നെ പെറ്റ് സംഭവമായ ഗുജറാത്ത് സംഭവമാണ്. ഞങ്ങളുടെ പൂജനീയ ആദരണീയ നേതാവ് ശ്രീ മോഡിജി തന്നെ പറഞ്ഞിട്ടുണ്ട്, ഗുജറാത്തില്‍ ആയിരത്തോളം പേര്‍ കൊല്ലപ്പെടുവാനുണ്ടായ കാരണം ഗോധ്ര സംഭവത്തിന്റെ പേരില്‍ പെട്ടുന്നുണ്ടായ ഒരു പ്രകോപനമായിരുന്നുവെന്ന്. പാര്‍ട്ടി സെക്രട്ടറി പറഞ്ഞാല്‍ പിന്നെ പാര്‍ട്ടിക്കാര്‍ക്കപ്പീലില്ലാത്തതുപോലെ മോഡിജി പറഞ്ഞാല്‍ പിന്നെ എനിക്കും അപ്പീലില്ല. അതുകൊണ്ട് പയ്യന്നൂര്‍ സംഭവം നമ്മള്‍ താരത‌മ്യം ചെയ്യേണ്ടത് ശ്രീരാമസേനക്കാര്‍ ആസൂത്രിതമായി ചെയ്ത ബാംഗ്ലൂര്‍ സംഭവവുമായിട്ടില്ല, പക്ഷേ പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ പേരില്‍ ഗുജറാത്തുകാര്‍ ചെയ്ത കൂട്ടക്കൊലയുമായിട്ടാണ്. ആയിരത്തോളം പേര്‍ കൊല്ലപ്പെട്ട ഗുജറാത്ത് സംഭവവുമായിട്ടാണോ ഒരു ഈച്ചപോലും കൊല്ലപ്പെടാത്ത പയ്യന്നൂര്‍ സംഭവത്തെ താരത‌മ്യം ചെയ്യുന്നത് എന്നൊക്കെ വികാരിക്കാന്‍ വരട്ടെ- പെട്ടെന്നുള്ള പ്രകോപനത്തിന്റെ പേരില്‍ നിയമം കയ്യിലെടുക്കുന്നതാണ് ഇവിടുത്തെ ഫോക്കസ്. പയ്യന്നൂരില്‍ ഒരു ഈച്ചപോലും ചത്തില്ലിയായിരിക്കാം. പക്ഷേ പെട്ടെന്നുള്ള പ്രകോപനത്തിന്റെ പേരില്‍ നിയമം കയ്യിലെടുത്താല്‍ എന്തും സംഭവിക്കാം എന്ന് ഗുജറാത്ത് തെളിയിച്ചു. ഇനി ഗുജറാത്ത് പെട്ടെന്നുള്ള പ്രകോപനത്തിന്റെ പേരില്‍ ഉണ്ടായതൊന്നുമല്ല, വര്‍ഷങ്ങളായി സംഘപരിവാറുകാര്‍ ജനങ്ങളുടെ മനസ്സില്‍ കുത്തിവെച്ച വര്‍ഗ്ഗീയ വിഷത്തിന്റെ പ്രതിഫലനമായിരുന്നു എന്നൊക്കെ പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല- കാരണം അവിടെ നടന്നത് മൊത്തം പെട്ടുന്നുള്ള പ്രകോപനത്തിന്റെ പേരില്‍ മാത്രമായിരുന്നു എന്ന് എന്റെ പൂജനീയ നേതാവ് പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി സെക്രട്ടറി പറഞ്ഞാല്‍ പിന്നെ അപ്പീലില്ലെങ്കില്‍ മോഡിജി പറഞ്ഞതിനും അപ്പീലില്ല. നീ ഇങ്ങിനെ പറഞ്ഞാല്‍ ഞാന്‍ അങ്ങിനെ പറയും എന്ന ലൈനാണ് ശാസ്ത്രീയ ലൈനെന്ന് ഇവിടെ അസന്നിഗ്ദമായി തെളിയിച്ചിരിക്കുന്നതിനാല്‍ എന്റെ ഈ വാദത്തിന് എല്ലാ ശാസ്ത്രീയാന്ധതയുമുണ്ട്.

മുട്ടനാടനോഫ് നാട്ടുകാരേ.. ക്ഷമാ കരോ

ഈ ഇടതുപക്ഷസഹാനുഭൂതമനുഷ്യാവകാശമനുഷ്യസ്നേഹമതനിരപേക്ഷ- പ്പഞ്ചപാവങ്ങളുടെ എന്ത് ചോദ്യത്തിനും കമന്റിനും ഉത്തരങ്ങളും മറുപടികളും അവരിലാരെങ്കിലും തന്നെ എവിടെയെങ്കിലുമൊക്കെ കൊടുത്തിട്ടുണ്ടായിരിക്കുമെന്നത് അവരിലെ മനപ്പൊരുത്തം എത്രമാത്രമാണെന്നതിന്റെ ഉത്തമനോദാഹരണമാണ്.

ഉദാഹരണത്തിനെ ഇവിടെ ഇങ്ങിനെ പറഞ്ഞിട്ടുണ്ട്:

വര്‍ഷത്തിലൊരിക്കലൊക്കെ പുറത്ത് കാണുന്ന - അതും ഇടത് പാര്‍ട്ടികള്‍ വല്ല 'കന്നന്തിരുവ് കാണിച്ചെന്ന്' തോന്നുമ്പം മാത്രം പുറത്ത് കാണുന്ന -

ഇതിന്റെ മറുപടി ഇവിടെ ഇങ്ങിനെ തന്നെ കൊടുത്തിട്ടുമുണ്ട്:

പിന്നെ, ഏറെക്കാലം വളരെയധികം ആളുകൾ ഇവിടെ പറഞ്ഞു പഴകിയ ഒരു കാര്യമുണ്ടു്. വേദങ്ങളിൽ കാൽക്കുലസ് ഉണ്ടെന്നു പറയുമ്പോൾ പ്രതികരിക്കുന്ന ഒരാളെന്തേ തേങ്ങാപ്പിണ്ണാക്കിനു ടേയ്സ്റ്റു കുറവാണു് എന്നു പറയുമ്പോൾ പ്രതികരിക്കുന്നില്ല? എന്തേ രണ്ടാമതൊരാൾ വേദങ്ങളിൽ കാൽക്കുലസ് ഉണ്ടായിരുന്നു എന്നു പറയുമ്പോൾ പ്രതികരിക്കുന്നില്ല? വിശാലന്റെ അക്ഷരത്തെറ്റു് തിരുത്തിയ ആൾ എന്തേ കൈപ്പള്ളിയുടേതു തിരുത്തുന്നില്ല?

ഓരോരുത്തനും എന്തൊക്കെ വായിക്കുന്നു എന്നും എന്തിനൊക്കെ പ്രതികരിക്കാൻ തോന്നുന്നു എന്നും എന്തൊക്കെ ചെയ്യാൻ സമയമുണ്ടു് എന്നതും എന്തെഴുതിയാൽ പ്രയോജനമുണ്ടു് എന്തൊക്കെ കണക്കിലെടുത്തായിരിക്കും പ്രതികരണങ്ങൾ. ബ്ലോഗിൽ വരുന്ന സകലമാന സംഭവങ്ങളും വായിച്ചു് അതിനു മുഴുവനും പ്രതികരിക്കണം എന്നു പറഞ്ഞാൽ അതു നടപ്പിലാക്കിയാൽ പണ്ടു വക്കാരി ജപ്പാനിൽ ഗവേഷണം ചെയ്തിരുന്നപ്പോൾ ഉണ്ടായിരുന്നതു പോലെ മനുഷ്യർക്കു് ഇവിടെ സമയമില്ല. ദാറ്റ്സ് ഓൾ!


കണ്ടോ, ഇതാണ് ബ്ലോഗ് സേവനമെന്നൊക്കെ പറയുന്നത്. നമുക്ക് പണി എന്ത് കുറഞ്ഞ് കിട്ടിയെന്ന് നോക്കിക്കേ. ഒട്ടും സമയമില്ലാതെ എഴുതിയ ഒരു പോസ്റ്റില്‍ നിന്നാണ് ഈ മറുപടി എനിക്ക് കിട്ടിയതെന്നത് ഇതിലെ വൈരുദ്ധ്യാത്മീയ മതമൌലികവാദം.

Labels: